ട്വിറ്റര്‍ സുരക്ഷാ നയങ്ങൾ നവീകരിക്കുന്ന പശ്ചാത്തലത്തിൽ ഉപയോക്താകള്‍ക്ക് ഇനി സമ്മതമില്ലാതെ സ്വകാര്യ വ്യക്തികളുടെ ഫോട്ടോകളും വീഡിയോകളും പങ്കിടാന്‍ സാധിക്കില്ല. ആന്റി ഹരാസ്മെന്റ് നയങ്ങൾ കൂടുതല്‍ ശക്തമാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി ട്വിറ്റര്‍ തങ്ങളുടെ സ്വകാര്യ വിവര നയം അപ്ഡേറ്റുചെയ്തു.
ഇതുപ്രകാരം സ്വകാര്യ വ്യക്തികളുടെ ഫോട്ടോകളും വീഡിയോകളും അവരുടെ അനുമതിയില്ലാതെ പോസ്റ്റു ചെയ്യാന്‍ ഉപയോക്താക്കളെ ഇനി അനുവദിക്കില്ല. ട്വിറ്റർ സഹസ്ഥാപകനും മുൻ സിഇഒയുമായ ജാക്ക് ഡോര്‍സിയ്ക്ക് പകരമായി ഇന്ത്യൻ വംശജനായ പരാഗ് അഗര്‍വാള്‍ സിഇഒ ആയി ചുമതലയേറ്റതിന് തൊട്ടുപിന്നാലെയാണ് ട്വിറ്റര്‍ പുതിയ നടപടി സ്വീകരിച്ചിരിക്കുന്നത്.
‘വ്യക്തികളെ ഉപദ്രവിക്കാനും ഭീഷണിപ്പെടുത്താനും വ്യക്തിത്വങ്ങള്‍ വെളിപ്പെടുത്താനുമുള്ള ഒരു ഉപകരണമായി – ഓണ്‍ലൈനില്‍ ഫോട്ടോകളും വീഡിയോകളും ദുരുപയോഗം ചെയ്യുന്നതിനെക്കുറിച്ചുള്ള വര്‍ദ്ധിച്ചുവരുന്ന ആശങ്കകളാണ്” ഈ പുതിയ അപ്ഡേറ്റിന് പിന്നിലെ പ്രചോദനം എന്ന് ട്വിറ്റര്‍ പറയുന്നു. അതേസമയം ”പൊതു വ്യക്തികളെയോ ആളുകളെയോ ഫീച്ചര്‍ ചെയ്യുന്ന മാധ്യമങ്ങള്‍ക്ക് ഈ നയം ബാധകമല്ല. കൂടാതെ പൊതു താല്‍പ്പര്യത്തിനോ പൊതു വ്യവഹാരത്തിനോ വേണ്ടി പങ്കിടുന്ന വിവരങ്ങള്‍ക്കും ഇത് ബാധകമല്ല.” എന്ന് കമ്പനി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക