ഒമിക്രോണ്‍ സ്ഥിരീകരിച്ച 66 വയസുകാരന് കഴിഞ്ഞ 27ന് ഇന്ത്യവിട്ടതായി കേന്ദ്ര ആരോഗ്യമന്ത്രാലയം. രോഗം ഭേദമായശേഷമാണ് ഇയാള്‍ ദുബായിലേക്ക് പോയത്.
ലക്ഷണങ്ങള്‍ ഇല്ലാത്തതുകൊണ്ടാണ് മടങ്ങാന്‍ അനുവദിച്ചതെന്നും ആരോഗ്യവകുപ്പ് വിശദീകരിച്ചു. വിദേശത്തുനിന്നുമെത്തിയ രണ്ട് പേര്‍ക്കാണ് രോഗം കര്‍ണാടകയിലാണ് സ്ഥിരീകരിച്ചത്. രണ്ട് രോഗികള്‍ക്കും നേരിയ രോഗ ലക്ഷണങ്ങള്മാത്രമേയുള്ളൂ.
ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. രോഗികളുമായി നേരിട്ട് സമ്പര്‍ക്കം പുലര്ത്തിയവരെയെല്ലാംകണ്ടെത്തി നിരീക്ഷണത്തിലാക്കിയതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ഒമിക്രോണ്‍ സ്ഥരീകരിച്ച രാജ്യങ്ങളില്‍ നിന്നെത്തിയ 64ഉം 46 ഉം വയസ്സിലുള്ള രണ്ടുപേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. വിമാനത്താവളത്തില്‍ നടത്തിയ പരിശോധനയില്‍ കോവിഡ് കണ്ടെത്തിയപ്പോള്‍ തന്നെ ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്ത ഡെല്‍റ്റ ഉള്‍പ്പെടേയുള്ള വകഭേദങ്ങള്‍ അല്ല ഇവര്‍ക്ക് ബാധിച്ചതെന്ന് മനസ്സിലായിരുന്നു.
തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ ലാബില്‍ നടത്തിയ ജനിതക ശ്രേണീകരണത്തിലാണ് ഒമിക്രോണ്‍ ആണെന്ന് സ്ഥിരീകരിച്ചത്. രോഗികള്‍ക്ക് കടുത്ത രോഗ ലക്ഷണങ്ങളില്ല. ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയ എല്ലാവരെയും കണ്ടെത്തി നിരീക്ഷണത്തിലാക്കി.
ഇവരുടെ പരിശോധന നടന്നുവരികയാണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ് സ്ഥരീകരിച്ച രാജ്യങ്ങളില്‍ കഴിഞ്ഞ രണ്ടുദിവസത്തിനിടെ 7500ഓളം പേര് ഇന്ത്യയിലെത്തി. ഇവരില്‍ കോവിഡ് പോസിറ്റീവായ പത്തുപേരുടെ സാമ്പികളുകള്‍ ജനിതക ശ്രേണീകരണത്തിന് അയച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക