മ്യൂണിച്ച്: മ്യൂണിച്ചിലെ ട്രയിൻ സ്റ്റേഷനിൽ ബോംബ് സ്ഫോടനത്തിൽ നാലു പേർക്ക് പരിക്ക്. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. പൊട്ടിയ ബോംബ് രണ്ടാം ലോക മഹായുദ്ധ കാലത്തേതാണെന്നാണ് നിഗമനം.
ടണലിനായി കുഴിച്ചപ്പോഴാണ് സ്ഫോടനമുണ്ടായത്. ബോംബിന് 250 കിലോഗ്രാം ഭാരമുണ്ടായിരുന്നു. സ്ഫോടനത്തിന്റെ ശക്തിയിൽ ഒരു എസ്കവേറ്റർ മറിഞ്ഞു. സ്ഫോടനത്തിന് പിന്നാലെ ട്രയിൻ സർവീസുകൾ തടസ്സപ്പെട്ടു.
രണ്ടാം ലോക മഹായുദ്ധം കഴിഞ്ഞു എഴുപതു വർഷം പിന്നിട്ടിട്ടും ജർമനിയിൽ അക്കാലത്തെ ബോംബുകൾ കണ്ടെത്തുന്നത് പതിവാണ്. ഓരോ വർഷവും 2000 ടൺ സജീവ ബോംബുകളെങ്കിലും കണ്ടെത്താറുണ്ടെന്നാണ് റിപ്പോർട്ടുകൾ.
യുദ്ധകാലത്ത് 1.5 മില്യൺ ടൺ ബോംബുകളാണ് രാജ്യത്ത് ബ്രിട്ടീഷ്-അമേരിക്കൻ യുദ്ധവിമാനങ്ങൾ വർഷിച്ചിട്ടുള്ളത്. ആറു ലക്ഷം പേർക്ക് സ്ഫോടനങ്ങളിൽ ജീവൻ നഷ്ടമായി. 15 ശതമാനം ബോംബുകൾ പൊട്ടിയില്ലെന്നാണ് ഔദ്യോഗിക കണക്കുകൾ. ഇതിൽ ചിലത് ഇരുപതടി താഴ്ചയിൽ വരെ മറഞ്ഞു കിടക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക