തിരുവനന്തപുരം: കെ.എ.എസ് ശമ്പള സ്കെയിലിനെതിരെ ഐ.പി.എസ്, ഐ.എഫ്.എസ് ഉദ്യോഗസ്ഥരുടെ സംഘടനകൾ മുഖ്യമന്ത്രിക്ക് കത്തു നൽകി.
അഖിലേന്ത്യാ സർവീസിനെക്കാളും ഉയർന്ന ശമ്പളം കെ.എ.എസ് ഉദ്യോഗസ്ഥർക്ക് നൽകരുതെന്നാണ് ആവശ്യം. 81, 800 രൂപ കെ.എ.എസ് എൻട്രി കേഡറിൽ അടിസ്ഥാന ശമ്പളമായി നിശ്ചയിച്ച ചീഫ് സെക്രട്ടറിയുടെ ഉത്തരവ് നടപ്പാക്കരുതെന്നും ഇവർ ആവശ്യപ്പെട്ടിട്ടുണ്ട്.
നേരത്തെ ഐ.എ.എസ് അസോസിയേഷനും ഇതേആവശ്യം ഉന്നയിച്ചിരുന്നു. അഖിലേന്ത്യാ സർവീസിൽ കയറുന്നവർക്ക് ആദ്യ ഘട്ടത്തിൽ 56,000 രൂപയാണ് അടിസ്ഥാന ശമ്പളമായി ലഭിക്കുക.
കെ.എ.എസ് ഉദ്യോഗസ്ഥർക്ക് 25,000 രൂപയോളം അധികം കിട്ടുന്നത് സർക്കാർ സർവീസിലെ അധികാര ശ്രേണി തകർക്കുമെന്നാണ് ആക്ഷേപം.
പ്രതികരിക്കാൻ ഇവിടെ എഴുതുക