ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നെത്തിയ പത്തോളം യാത്രക്കാരെ കണ്ടെത്താനായില്ലെന്ന് കര്‍ണാടക . കർണാടകയിലെ ബെംഗളുരുവിൽ ഒമിക്രോൺ വൈറസ് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് ബെംഗലുരും മഹാനഗര പാലികയുടെ റിപ്പോര്‍ട്ട് പുറത്തുവരുന്നത്. വെള്ളിയാഴ്ചയാണ് ബിബിഎംപി ഇക്കാര്യം വിശദമാക്കിയത്.
ഇവരെ കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചതായി ബിബിഎംപി കമ്മീഷണര്‍ ഗൗരവ് ഗുപ്ത പ്രതികരിച്ചു. ഫോണിലൂടെ ഇവരെ ബന്ധപ്പെടാനും ശ്രമം നടക്കുന്നുണ്ട്. കണ്ടെത്തിയാല്‍ ഉടന്‍ തന്നെ പ്രോട്ടോക്കോള്‍ അനുസരിച്ചുള്ള നടപടികള്‍ സ്വീകരിക്കുമെന്നും ഗൗരവ് ഗുപ്ത വ്യക്തമാക്കി.
കൊറോണ വൈറസിന്റെ വകഭേദമായ ഒമിക്രോണ്‍ വ്യാഴാഴ്ചയാണ് കര്‍ണാടകയില്‍ സ്ഥിരീകരിച്ചത്. ആളുകളോട് ജാഗ്രത പുലര്‍ത്താനും ആവശ്യമായ മുന്‍ കരുതലുകള്‍ സ്വീകരിക്കാനും ഗൗരവ് ഗുപത് ആവശ്യപ്പെട്ടു.
ദക്ഷിണ ആഫ്രിക്കയില്‍ ഒമിക്രോണ്‍ വൈറസ് സ്ഥിരീകരിച്ചതിന് പിന്നാലെ 57 യാത്രക്കാരാണ് ബെംഗലുരുവിലെത്തിയത്. ഇതില്‍ 10 യാത്രക്കാരുടെ വിവരം ഇനിയും കണ്ടെത്താനായില്ലെന്ന് കര്‍ണാടക ആരോഗ്യ മന്ത്രി ഡോക്ടര്‍ കെ സുധാകറും വിശദമാക്കി. ഇവരുടെ മൊബൈല്‍ ഫോണുകള്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണുള്ളത്. ഇവര്‍ നല്കിയ വിലാസത്തിലും ഇവരെ കണ്ടെത്താനായില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക