കായംകുളം : പുള്ളിക്കണക്ക് സഹകരണ ബാങ്കിലെ ക്രമക്കേടില്‍ ഇരുപത് വര്‍ഷമായിട്ടും നടപടിയുണ്ടാകാത്തതില്‍ പ്രതിഷേധം.
ഭരണ സ്വാധീനം ഉപയോഗിച്ച് കുറ്റക്കാരെ സംരക്ഷിക്കുകയാണെന്നാണ് ആരോപണം. കുറ്റക്കാരെ സംരക്ഷിക്കുന്ന നടപടിയിൽ പ്രതിഷേധിച്ച് കോൺഗ്രസ് നേതൃത്വത്തിൽ പുള്ളിക്കണക്ക് സഹകരണ ബാങ്കിലേക്ക് മാർച്ചും ധർണയും നടത്തി.
2000 – 2002 കാലയളവിൽ പുള്ളിക്കണക്ക് സഹകരണ ബാങ്കില്‍ നടന്ന പണാപഹരണത്തിൽ കുറ്റക്കാരെ സംരക്ഷിക്കുകയാണെന്നാണ് ആക്ഷേപം. ഇപ്പോഴത്തെ സി.പി.എം.കായംകുളം ഏരിയാ സെക്രട്ടറി സഹകരണ ബാങ്ക് പ്രസിഡന്റായിരുന്ന സമയത്താണ് ക്രമക്കേടുകള്‍ നടന്നത്.
വ്യാജരേഖകള്‍ ചമച്ചാണ് തട്ടിപ്പു നടത്തിയതെന്ന് സഹകരണ വകുപ്പ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഉത്തരവാദികളില്‍ നിന്ന് ബാങ്കിനുണ്ടായ നഷ്ടം ഈടാക്കാന്‍ നിര്‍ദേശം ഉണ്ടായിട്ടും 20 വര്‍ഷമായിട്ടും നടപ്പായിട്ടില്ല.
ഇതിനെതിരെ കായംകുളത്തെ വിവിധ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ച് നടത്തി. സി.ആര്‍മഹേഷ് എംഎല്‍എ ഉദ്ഘാടനം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക