ഡല്‍ഹി: ദേശവിരുദ്ധത എന്താണെന്ന് നിര്‍വചിക്കാന്‍ പാര്‍ലമെന്ററി സമിതി കേന്ദ്ര വാര്‍ത്താ വിതരണമന്ത്രാലയത്തോട് നിര്‍ദേശിച്ചു.
വ്യാജവാര്‍ത്തകള്‍ തടയാന്‍ നടപടിവേണമെന്നും സമിതി ആവശ്യപ്പെട്ടു. കേരളത്തില്‍ സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചതില്‍ കേന്ദ്ര വനിത ശിശുക്ഷേമമന്ത്രി സ്മൃതി ഇറാനി രോഷം പ്രകടിപ്പിച്ചു.
കോവിഡ് രണ്ടാംതരംഗത്തിനിടെ ഒാക്സിജന്‍ കിട്ടാതെ മരിച്ചവരുടെ കണക്ക് കേരളം അടക്കം സംസ്ഥാനങ്ങള്‍ നല്‍കിയിട്ടില്ലെന്ന് ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ അറിയിച്ചു.
മാധ്യമ നൈതികതയുമായി ബന്ധപ്പെട്ട് ശശി തരൂര്‍ അധ്യക്ഷനായ പാര്‍ലമെന്ററി സ്ഥിരം സമിതി നല്കിയ റിപ്പോര്‍ട്ടിലാണ് ദേശവിരുദ്ധത എന്താണെന്ന് കൃത്യമായി നിര്‍വചിക്കാന്‍ നിര്‍ദേശിച്ചത്.
2014ലെ കേബിള്‍ നെറ്റുവര്‍ക്ക് ചട്ടപ്രകാരം ദേശവിരുദ്ധത പ്രോല്‍സാഹിപ്പിക്കുന്ന പരിപാടികള്‍ സംപ്രേഷണം ചെയ്യാന്‍ പാടില്ല. എന്നാല്‍ ദേശവിരുദ്ധത എന്താണെന്നതിന് കൃത്യമായ നിര്‍വചനമില്ല.
ഇതിനാല്‍ മാധ്യമങ്ങളുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് ആശയക്കുഴപ്പങ്ങളുണ്ടാകുന്നു. ചാനലുകള്‍ നടപടി നേരിടേണ്ടിവരുന്നുവെന്നും സമിതി ചൂണ്ടിക്കാട്ടി.
വ്യാജവാര്‍ത്ത തടയാന്‍ സംവിധാനം വേണം. പത്ര, ടിവി, ഡിജിറ്റല്‍ മാധ്യമങ്ങളെ നിയന്ത്രിക്കാന്‍ നിയമപരമായ അധികാരമുള്ള മീഡിയ കൗണ്‍സില്‍ വേണമെന്നും സമിതി നിര്‍ദേശിക്കുന്നു.
കേരളത്തില്‍ സ്ത്രീകള്‍ക്കെതിരായ അക്രമങ്ങള്‍ വര്‍ധിക്കുന്നതായും പൊലീസ് പ്രതികളെ സഹായിക്കുന്നുവെന്നും കെ മുരളീധരനാണ് ലോക്സഭയില്‍ ഉന്നയിച്ചത്.
കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്നതില്‍ രോഷം പങ്കുവച്ച മന്ത്രി സ്മൃതി ഇറാനി ക്രമസമാധാന പാലനം സംസ്ഥാന വിഷയമാണെന്നും കേന്ദ്രസര്‍ക്കാര്‍ വേണ്ട സഹായങ്ങള്‍ നല്‍കുന്നുണ്ടെന്നും വ്യക്തമാക്കി.
പഞ്ചാബും അരുണാചല്‍ പ്രദേശും മാത്രമാണ് കോവിഡ് രണ്ടാം തരംഗത്തിനിടെ ഒാക്സിജന്‍ കിട്ടാതെ മരിച്ചവരുടെ കണക്ക് നല്‍കിയതെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ അടൂര്‍ പ്രകാശിന്റെ ചോദ്യത്തിന് മറുപടി നല്കി.
എല്ലാവര്ക്കും സദ്ബുദ്ധി തോന്നട്ടെയെന്ന് പ്രതിപക്ഷ പ്രതിഷേധത്തോട് ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡു പ്രതികരിച്ചു. പ്രതിപക്ഷം സഭ തടസപ്പെടുത്തുന്നതിനെതിരെ ബിജെപി എംപിമാര്‍ ഗാന്ധി പ്രതിമയ്ക്കുമുന്നില്‍ പ്രതിഷേധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക