പൊലീസ് സ്റ്റേഷനിലെ ലോക്കപ്പിൽ നിന്ന് ഇറങ്ങിയോടി പുഴയിൽ ചാടിയ പ്രതി മുങ്ങി മരിച്ചു. കോലാനി പാറക്കടവ് കുളങ്ങാട്ടു ഷാഫി കെ. ഇബ്രാഹിം (29) ആണ് മരിച്ചത്. ഇന്നലെ രാവിലെ ഒൻപതോടെ തൊടുപുഴ പൊലീസ് സ്റ്റേഷനിലാണ് സംഭവം. ഇക്കാര്യത്തിൽ പൊലീസുകാർക്ക് ശ്രദ്ധക്കുറവുണ്ടായെന്നും നടപടിയുണ്ടാകുമെന്നും ജില്ലാ പൊലീസ് മേധാവി ആർ.കറുപ്പസ്വാമി പറഞ്ഞു. സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പിയെ സംഭവത്തെക്കുറിച്ച് അന്വേഷിക്കും.
നവംബർ 30നു രാത്രി വൈകി തൊടുപുഴയിലെ ബാർ ഹോട്ടലിലെത്തി മദ്യം ആവശ്യപ്പെട്ടപ്പോൾ നൽകാത്തതിനു സെക്യൂരിറ്റി ജീവനക്കാരനെ മർദിച്ച കേസിലാണ് ഷാഫിയെ ഇന്നലെ രാവിലെ പൊലീസ് മണക്കാട് കവലയിൽ നിന്നു പിടികൂടിയത്. ലോക്കപ്പിലായിരുന്ന ഷാഫി കയ്യിട്ട് സെല്ലിന്റെ വാതിൽ തുറന്നു. സെൽ താഴിട്ടു പൂട്ടിയിരുന്നില്ല. പിൻവശത്തു കൂടി ഓടി സ്റ്റേഷന്റെ അരികിലുള്ള പുഴയിൽ ചാടുകയായിരുന്നെന്നു പൊലീസ് പറയുന്നു.
നീന്തൽ അറിയാവുന്ന ഷാഫി പുഴയിൽക്കൂടി അര കിലോമീറ്ററോളം നീന്തിയെന്നും പിന്നീട് കാണാതായെന്നും ദൃക്സാക്ഷികൾ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക