കൊഹിമ: നാഗാലാൻഡിൽ സുരക്ഷാ സേനയുടെ വെടിവെപ്പിൽ 6 സാധാരണക്കാർ മരിച്ചു. സംഭവത്തെത്തുടർന്ന് രോഷാകുലരായ ഗ്രാമവാസികൾ സുരക്ഷാസേനയുടെ വാഹനങ്ങൾക്ക് തീയിട്ടു.
പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്, മോൺ ജില്ലയിലെ ഒട്ടിങ്ങ് ഗ്രാമത്തിൽ ഗ്രാമവാസികൾ പിക്കപ്പ് ട്രക്കിൽ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് സംഭവം.
തിരിച്ചറിയൽ പിഴവ് മൂലമാണ് സുരക്ഷാസേന ഇവർക്കു നേരെ വെടിയുതിർത്തതെന്നാണ് കരുതുന്നത്. ആളുകളുടെ മൃതദേഹം കണ്ടതോടെ രോഷാകുലരായ ഗ്രാമവാസികൾ സുരക്ഷാ സേനയുടെ വാഹനങ്ങൾക്ക് തീയിട്ടു.
സംഭവത്തിൽ നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. സംഭവത്തെത്തുടർന്ന് മുഖ്യമന്ത്രി നെയ്ഫിയു റിയോ സമാധാനത്തിനായി ജനങ്ങളോട് അഭ്യർത്ഥിക്കുകയും സംഭവം പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) അന്വേഷിക്കുമെന്നും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക