ഉത്തർപ്രദേശ് മുസാഫർനഗറിൽ യുവതിയെ ഭർത്താവ് കുത്തി കൊലപ്പെടുത്തി. പാര കഴുത്തിൽ കുത്തിയിറക്കിയാണ് കൊലപാതകം. കൊലക്കു ശേഷം പ്രതി വിപിൻ ഒളിവിൽ പോയി.
ഭാര്യ രമയുമായുള്ള തർക്കമാണ് കൊലപാതകത്തിന് കാരണമെന്നാണ് നിഗമനം. തർക്കത്തെ തുടർന്ന് വിപിൻ രമയുടെ കഴുത്തിൽ പാര കുത്തിയിറക്കുകയായിരുന്നു. രമ സംഭവസ്ഥലത്തു വച്ചു തന്നെ മരിച്ചു. ബിതവാഡ ഗ്രാമത്തിലെ ഇവരുടെ വീട്ടിൽ വച്ചായിരുന്നു സംഭവം.
ഏറെ നാളായി രമ മാതാപിതാക്കളോടൊപ്പമായിരുന്നു താമസിച്ചിരുന്നതെന്നും, ദിവസങ്ങൾക്ക് മുമ്പ് ഇയാൾ ഭാര്യയെ വീട്ടിലേക്ക് തിരികെ കൊണ്ടുവരികയായിരുന്നുവെന്നും പോലീസ് പറഞ്ഞു. ഒളിവിൽ പോയ പ്രതി വിപിന് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണെന്നും പോലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക