ആഫ്രിക്കന്‍ ക്ലൗഡ് ഫ്രോഗുകളുടെ വിത്തുകോശങ്ങളില്‍ നിന്നാണ് സെനോബോട്ടുകളെ നിര്‍മിച്ചെടുത്തത്. ഏതാണ്ട് ഒരു മില്ലീമീറ്ററോളം മാത്രം വലുപ്പമുള്ളവയാണിവ. 2020ലാണ് ആദ്യമായി ഇവയെ ആദ്യമായി ഗവേഷകര്‍ പരസ്യമാക്കിയത്.
കൂട്ടമായി സഞ്ചരിക്കാനും ഒരുമിച്ച് ജോലികളില്‍ ഏര്‍പ്പെടാനും സ്വയം മുറിവുണക്കാനും ശേഷിയുണ്ട് സെനോബോട്ടുകള്‍ക്ക്. സാധാരണ ജീവജാലങ്ങളില്‍ കണ്ടുവരുന്ന വംശവര്‍ധന രീതികളില്‍ നിന്നും തികച്ചും വ്യത്യസ്തമായാണ് സെനോബോട്ടുകളുടെ പ്രവര്‍ത്തനം.
വെര്‍മോണ്ട് സര്‍വകലാശാല, ടുഫ്റ്റ്സ് സര്‍വകലാശാല, ഹാര്‍വാഡ് സര്‍വകലാശാലയിലെ വേസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ബയോളജിക്കലി ഇന്‍സ്പയേഡ് എൻജിനീയറിങ് എന്നിവര്‍ ചേര്‍ന്നാണ് ഇങ്ങനെയൊരു റോബോട്ടിനെ വികസിപ്പിച്ചെടുത്തിരിക്കുന്നത്.
‘ഞെട്ടിപ്പിക്കുന്ന അറിവായിരുന്നു അത്. തവളകള്‍ക്ക് വംശവര്‍ധനവിന് അവയുടേതായ മാര്‍ഗങ്ങളുണ്ട്. എന്നാല്‍ ഭ്രൂണങ്ങളില്‍ നിന്നും വേര്‍പെടുത്തി സ്വതന്ത്രമാക്കിയ കോശങ്ങള്‍ തികച്ചും വ്യത്യസ്തമായാണ് പ്രതികരിച്ചത്.
സഞ്ചരിക്കാന്‍ മാത്രമല്ല സന്താനോല്പാദനത്തിനും അവര്‍ പുതിയ മാര്‍ഗങ്ങള്‍ കണ്ടെത്തി’ എന്നും ടഫ്റ്റ്സ് സര്‍വകലാശാലയിലെ ജീവശാസ്ത്രവിഭാഗം പ്രൊഫസറും പുതിയ പഠനത്തിന്റെ സഹ രചയിതാവുമായ മിഖായേല്‍ ലെവിന്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക