രുദ്രാപുര്‍: ഉത്തരാഖണ്ഡിലെ ദുദ്രാപുരില് റെയില്‍വേ ട്രാക്കില്‍ സെല്‍ഫിയെടുക്കുന്നതിനിടെ അതി വേഗത്തിലെത്തിയ ട്രെയിന്‍ തട്ടി രണ്ട് യുവാക്കള്‍ തല്‍ക്ഷണം മരിച്ചു.
ലോകേഷ് ലോനി മനീഷ് കുമാര്‍ എന്നിവരാണ് മരിച്ചത്. അല്‍മോറയില്‍ നിന്ന് രുദ്രാപുരില്‍ താമസിക്കുന്ന പൊലീസുകാരിയായ സഹോദരി ലക്ഷ്മിയെ കാണാനാണ് ലോകേഷും സുഹൃത്തും എത്തിയതെന്ന് സീനിയര്‍ സബ് ഇന്‍സ്പെക്ടര്‍ സതീഷ് കപ്ഡി പറഞ്ഞു.
ഓടുന്ന ട്രെയിനിന് മുന്നില്‍ നിന്ന് സെല്‍ഫിയെടുക്കാന്‍ ശ്രമിച്ചതാണ് മരണകാരണമെന്ന് പൊലീസ് പറഞ്ഞു. ഇരുവരുടെയും മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ട് നല്കി.
ഡെറാഡൂണില്‍ നിന്ന് കാത്ത്ഗോഡത്തേക്ക് പോകുന്ന ട്രെയിനാണ് ഇടിച്ചത്. ഇരുവരും മദ്യലഹരിയിലായിരുന്നെന്നും പൊലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക