മത്സ്യമേഖലയിലെ പ്രതിസന്ധി പരിഹരിക്കാൻ പുതിയ പദ്ധതിയുമായി മത്സ്യഫെഡ്. 100 ലിറ്ററിന് മുകളിൽ ഡീസലടിക്കുന്ന യാനങ്ങൾക്ക് ഒരു രൂപ ഇളവ് നൽകുന്നതാണ് പുതിയ പദ്ധതി.
ഇന്ധന വില വർധനയുടെ പശ്ചാത്തലത്തിൽ മത്സ്യമേഖലയിലെ പ്രതിസന്ധിക്ക് പരിഹാരം കാണാനാണ് മത്സ്യഫെഡ് ഡീസൽ വിലയിൽ സബ്സിഡി നൽകാൻ തീരുമാനിച്ചിരിക്കുന്നത്.
സംസ്ഥാനത്ത് പ്രതിമാസം ശരാശരി 7 ലക്ഷം ലിറ്റർ ഡീസൽ മത്സ്യഫെഡ് ബങ്കുകൾ വഴി മത്സ്യത്തൊഴിലാളികൾക്ക് വിതരണം ചെയ്യുന്നു. ഇതിൽ ഇളവ് നൽകുന്നതോടെ പ്രതിമാസം 7 ലക്ഷം രൂപ മത്സ്യഫെഡിന്റെ സഹായമായി തൊഴിലാളികൾക്ക് ലഭിക്കും.
കൊല്ലം ജില്ലയിലെ ശക്തികുളങ്ങര, നീണ്ടകര, അഴീക്കൽ എന്നിവിടങ്ങളിലാണ് ബങ്കുകൾ ഉള്ളത്. വലിയ ബോട്ടുകൾ 1500 മുതൽ 3000 ലിറ്റർ വരെയും ഇൻബോർഡ് വള്ളങ്ങൾ 250 മുതൽ 300 ലിറ്റർ വരെയുമാണ് അടിക്കുക.
എന്നാൽ, പദ്ധതിയുടെ ഗുണം ചുരുക്കം ചില ബോട്ടുകൾക്ക് മാത്രമേ ലഭിക്കു എന്നാണ് ബോട്ടുടമകൾ പറയുന്നത്. പദ്ധതിയെ തങ്ങൾ സ്വാഗതം ചെയ്യുന്നുവെന്നും, എല്ലാ പമ്പുകളിലും സബ്സിഡി ഉണ്ടെങ്കിൽ മാത്രമേ പദ്ധതി കൊണ്ട് ഗുണം ഉണ്ടാകൂ എന്നും ബോട്ടുടമകൾ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക