ദേശീയ ക്രിക്കറ്റ് അക്കാഡമിയുടെ പുതിയ തലവനായി വിവിഎസ് ലക്ഷ്മൺ ഈ മാസം 13ന് ചുമതലയേൽക്കും. രാഹുൽ ദ്രാവിഡിന്റെ ഒഴിവിലേക്കാണ് നിയമനം. ഇന്ത്യ-ന്യൂസിലൻഡ് രണ്ടാം ടെസ്റ്റോടെ ലക്ഷ്മണിന്റെ ടെലിവിഷൻ കരാറുകൾ അവസാനിക്കും. ഫാസ്റ്റ് ബൗളിംഗ് കോച്ചായി ട്രോയ് കൂളിയുടെനിയമനത്തിന് ബിസിസിഐ വാർഷിക പൊതുയോഗം അനുമതി നൽകി.
അടുത്ത വര്‍ഷം ജനുവരി-ഫെബ്രുവരി മാസങ്ങളിലായി കരീബിയന്‍ മണ്ണില്‍ നടക്കുന്ന അണ്ടര്‍ 19 ലോകകപ്പിനായി ഇന്ത്യന്‍ ടീമിന്റെ ഒരുക്കങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുകയാണ് വിവിഎസ് ലക്ഷ്മണിന്റെ ആദ്യ ചുമതല. ലോകകപ്പില്‍ നിശ്ചിത കാലയളവില്‍ വിവിഎസ് ഇന്ത്യന്‍ അണ്ടര്‍ 19 ടീമിനൊപ്പമുണ്ടാകും എന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യ എ, അണ്ടര്‍ 19 ടീമുകളെ വിജയകരമായി പരിശീലിപ്പിച്ച ശേഷം 2019ലാണ് ദ്രാവിഡിനെ ബിസിസിഐ ദേശീയ ക്രിക്കറ്റ് അക്കാദമി(എന്‍സിഎ) തലവനാക്കിയത്.
രണ്ട് വര്‍ഷത്തേക്കായിരുന്നു നിയമനം. പിന്നീട് കരാര്‍ രണ്ട് വര്‍ഷം കൂടി ബിസിസിഐ പുതുക്കുകയും ചെയ്തു. ഇതിനിടെയാണ് ഇന്ത്യന്‍ പരിശീലക സ്ഥാനത്തേക്ക് ദ്രാവിഡിന് നറുക്കുവീഴുന്നത്. ആദ്യം നിരസിച്ചെങ്കിലും ബിസിസിഐ തലവന്‍ സൗരവ് ഗാംഗുലിയുടെ നിര്‍ബന്ധത്തിന് വഴങ്ങി ചുമതല ഏറ്റെടുക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക