കൊച്ചി: ബ്രിട്ടനിൽ നിന്ന് നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ ഒരാൾക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. റഷ്യൻ പൗരനാണ് കോവിഡ് സ്ഥിരീകരിച്ചത്. ഒമിക്രോൺ വകഭേദമാണോ എന്നറിയാൻ സാ൦പിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. വിമാനത്താവളത്തില്‍ നടത്തിയ പരിശോധനയിലാണ് റഷ്യന്‍ പൗരന് കോവിഡ് സ്ഥിരീകരിച്ചത്. റഷ്യയില്‍ നിന്ന് ഇയാള്‍ നേരിട്ട് കേരളത്തിലെത്തുകയായിരുന്നു. ഇയാളെ അമ്പലമുകൾ സർക്കാർ കോവിഡ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
രാജ്യത്ത് ഒമിക്രോൺ കോവിഡ് വകഭേദം ആശങ്ക പടർത്തുകയാണ്. ഒമിക്രോൺ വകഭേദമാണോ എന്ന് തിരിച്ചറിയാനായി നടത്തിയ പരിശോധനകളുടെ ഫലം ഇന്ന് പുറത്ത് വരും. സംസ്ഥാനങ്ങളോട് കനത്ത ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. വിദേശത്ത് നിന്നെത്തിയ ഒരാൾക്ക് കൂടി ഒമിക്രോൺ വകഭേദം മൂലമുള്ള രോഗബാധയാണെന്ന് സംശയം ഉണ്ട്.
നിലവിൽ രാജ്യത്ത് ഏറ്റവും കൂടുതൽ പേർക്ക് കോവിഡ് രോഗബാധ സ്ഥിരീകരിക്കുന്നത് കേരളം, കർണാടക, തമിഴ്നാട്, ഒഡിഷ, മിസോറം, ജമ്മു കാശ്മീർ എന്നീ സംസ്ഥാനങ്ങളിലാണ്. ഏറ്റവും കൂടുതൽ കോവിഡ് രോഗബാധ സ്ഥിരീകരിക്കുന്ന സംസ്ഥാനങ്ങളോട് കോവിഡ് വ്യാപനം കുറയ്ക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക