ദില്ലി: മുല്ലപ്പെരിയാറിൽ തുടർച്ചയായി എല്ലാ ദിവസവും രാത്രി കാലങ്ങളിൽ അറിയിപ്പില്ലാതെ ഷട്ടർ തുറക്കുന്നതിൽ ലോക് സഭയിൽ ഡീൻ കുര്യാക്കോസ് പ്രതിഷേധം രേഖപ്പെടുത്തി.
സുപ്രീം കോടതി വിധി അനുസരിച്ച് 142 അടിയാണ് പരമാവധി ഉയർന്ന ജലനിരപ്പ്. എന്നാൽ അത് ക്രമപ്പെടുത്താൻ യാതൊരു കൂടിയാലോചനയുമില്ലാതെയാണ് തമിഴ്നാട് ഇടപെടുന്നത്.
ഇത് മനുഷ്യത്യരഹിതമാണ്. തമിഴ് നാട് സർക്കാർ അവധാനതയോടെ പ്രശ്നത്തിൽ ഇടപെടണം. പുതിയ ഡാം സേഫ്റ്റി ബില്ലിനെ സുരക്ഷയുടെ കാര്യത്തിൽ ഏകകണ്ഠമായി പിന്തുണച്ചത് പ്രശ്ന പരിഹാരത്തിനായുള്ള അവസരമായി കാണണം.
പുതിയ ഡാം നിർമ്മിക്കുകയാണ് ആത്യന്തികമായ പരിഹാരം. അതിനായി തമിഴ് നാട് സർക്കാരും , അവിടെ നിന്നുമുള്ള എം.പിമാരും പൂർണമായും സഹകരിക്കണമെന്നും ഡീൻ കുര്യാക്കോസ് അഭ്യർത്ഥിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക