വാഷിംഗ്ടൺ: വിവാഹത്തിന്റെ പിറ്റേദിവസം തന്നെ വിവാഹമോചനത്തിന് ആവശ്യപ്പെട്ട ഭാര്യയെ ഭർത്താവ് കഴുത്തുഞെരിച്ചുകൊന്നു.
കേസിൽ പ്രതിക്ക് കോടതി തടവുശിക്ഷ വിധിച്ചു. 39 കാരനായ താരിഖ് അൽഖയ്യാലി എന്നയാളെയാണ് അമേരിക്കയിലെ ടറാന്റ് കൗണ്ടി കോടതി 23 വർഷം തടവിന് ശിക്ഷിച്ചത്.
അമേരിക്കയിലെ ടെക്സസ് സംസ്ഥാനത്തെ ആർലിംഗ്ടണിലാണ് സംഭവം. ഇവിടെ ജോലിചെയ്യുകയായിരുന്നു താരിഖ്. ഇയാൾ താമസിച്ചത്. ജോർദാൻ സ്വദേശിയായ വാസം മൂസ എന്ന 23-കാരിയാണ് ഇയാളുടെ ഭാര്യ.
അമേരിക്കയിൽ ജോലി ചെയ്തിരുന്ന താരിഖ് ആർലിംഗ്ടണിലെ ഒരു അപ്പാർട്മെന്റിലാണ് താമസിച്ചിരുന്നത്. വിവാഹശേഷം ജോർദാനിലെ വീട്ടിൽനിന്നും ഭർത്താവിന്റെ അടുത്തേക്ക് വന്നതായിരുന്നു യുവതി.
വിവാഹത്തിനു പിറ്റേന്നു തന്നെ ഇരുവരും തമ്മിൽ വഴക്കുണ്ടാവുകയും യുവതി വിവാഹമോചനം ആവശ്യപ്പെടുകയുമായിരുന്നു. തുടർന്ന് ഇരുവരും തമ്മിൽ വീണ്ടും പ്രശ്നമുണ്ടായി.
താരിഖിന് മറ്റൊരു യുവതിയുമായി രഹസ്യബന്ധമുണ്ടെന്ന് യുവതി ആരോപിച്ചു. വഴക്കിനിടെയാണ് ഇയാൾ ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക