സംസ്ഥാനത്തെ ട്രഷറി സംവിധാനത്തെ ശക്തിപ്പെടുത്തുമെന്നും പ്രവര്‍ത്തനങ്ങള്‍ പരാതിരഹിതമാക്കുമെന്നും സംസ്ഥാന ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍ ബാലഗോപാല്‍ പറഞ്ഞു. ജനങ്ങളുടെ സാമ്പത്തിക അടിത്തറയുടെ വലിയ റിസോഴ്സ് എന്ന നിലയില്‍ ട്രഷറി സംവിധാനത്തെ ശക്തിപ്പെടുത്തുതേണ്ടതുണ്ട്. 120 കോടിയോളം രൂപ ഇക്കഴിഞ്ഞ അഞ്ചു വർഷത്തോളമായി ട്രഷറികളുടെ നവീകരണത്തിനായുള്ള നിർമാണ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുന്നുണ്ട്. വലിയ കുതിച്ചു ചട്ടം തന്നെ ഈ മേഖലയിൽ ഉണ്ടാകും.
മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിന് സുരക്ഷ വർധിപ്പിക്കാൻ തീരുമാനം
ട്രഷറി മേഖലയിൽ നടത്തിക്കൊണ്ടിരിക്കുന്ന പ്രവർത്തനങ്ങളെല്ലാം വളരെ വേഗത്തിൽ പൂർത്തിയാക്കും. സൗകര്യങ്ങൾ ദുരുപയോഗം ചെയ്യാതിരിക്കുവാനുള്ള നടപടികളെല്ലാം ട്രഷറിയുടെ ഭാഗത്തുനിന്ന് ഉണ്ടാകുകയും ചെയ്യും. രാജ്യത്തിന് തന്നെ മാതൃകയാണ് നമ്മുടെ സംസ്ഥാനത്തെ ട്രഷറി സംവിധാനം എന്ന് വേണമെങ്കിൽ പറയുവാൻ സാധിക്കും. മാത്രമല്ല, ട്രഷറികളിലെ ഐ.ടി ഇനേബിള്‍ഡ് സര്‍വീസിന്റെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക