പത്ത് സുപ്രധാന കരാറുകളിൽ ഒപ്പ് വച്ച് ഇന്ത്യയും റഷ്യയും. കരാറുകളിലും ധാരണാപത്രങ്ങളിലുമാണ് ഇരു രാജ്യങ്ങളും ഒപ്പു വച്ചിരിക്കുന്നത്. ദില്ലിയിലാണ് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയും റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനും തമ്മിലുള്ള കൂടിക്കാഴ്ച നടന്നത്. അഫ്ഗാനിസ്ഥാനിൽ നടക്കുന്ന കാര്യങ്ങളെ സംബന്ധിച്ച് പുടിൻ ആശങ്ക പങ്കുവച്ചു. മാത്രമല്ല, കോവിഡ് മഹാമാരിയും ചർച്ച വിഷയമായി. കോവിഡ് മഹാമാരിക്കെതിരായുള്ള പോരാട്ടത്തിൽ ഇന്ത്യയ്ക്ക് ശക്തിയായത്.
കൂടിക്കാഴ്ചയിൽ പ്രധാന വിഷയങ്ങളും കോവിഡും അഫ്ഗാനിസ്ഥാനുമായിരുന്നു. രണ്ട് വർഷത്തിന് ശേഷമാണ് നരേന്ദ്രമോദി-പുടിൻ കൂടിക്കാഴ്ച നടക്കുന്നത്. എക്കാലത്തെയും വലിയ ആശങ്കയാണ് തീവ്രവാദമെന്നും പുടിൻ ചൂണ്ടിക്കാണിച്ചു. പാക് തീവ്രവാദത്തെ മോദിയും കൂടിക്കാഴ്ചയിൽ അപലപിച്ചു. മാത്രമല്ല, തീവ്രവാദത്തിനെതിരായുള്ള നീക്കത്തിൽ ഇന്ത്യ റഷ്യയുടെ പിന്തുണ തേടുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക