തൊടുപുഴ: മുന്നറിയിപ്പ് ഇല്ലാതെ രാത്രി വെള്ളം വീണ്ടും തുറന്നുവിട്ട് തമിഴ്നാട്. പെരിയാറിന്റെ തീരത്തെ വീടുകളില്‍ വെള്ളം കയറി. തമിഴ്നാടിന്റെ ഈ പ്രവൃത്തി അംഗീകരിക്കാനാകില്ലെന്ന് മന്ത്രി റോഷി അഗസ്റ്റിന് പറഞ്ഞു
ജനങ്ങളുടെ സുരക്ഷയ്ക്ക് വേണ്ട നടപടികളെടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കറുപ്പുപാലം, ഇഞ്ചിക്കാട്, ആറ്റോരം, വികാസ് നഗര്‍, വള്ളക്കടവ് പ്രദേശങ്ങളിലാണ് വെള്ളം കയറിയത്. തുടര്‍ന്ന് നാട്ടുകാരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക