ജൈവളങ്ങളില് പ്രധാനിയാണ് എല്ലുപൊടി. പച്ചക്കറികള്‍ അടക്കമുളള എല്ലാ വിളകളും നടുമ്പോള്‍ തന്നെ തടത്തിലും ഗ്രോബാഗിലും എല്ലുപൊടി ആവിശ്യത്തിനു ചേര്‍ക്കണം. ദീര്‍ഘകാല വിളകള്‍ക്ക് പിന്നിട് ഒരോ വര്‍ഷവും നല്‍കാവുന്നതാണ്. ദീര്‍ഘകാല വിളകളായ തെങ്ങ്, കവുങ്ങ്, ജാതി, ഏലം, റംബുട്ടാന്, തുടങ്ങിയ ചെടികള്‍ക്ക് ഒരോവര്‍ഷവും നല്കുന്ന എല്ലുപൊടിയില്‍ നിന്ന് വളരാനുള്ള കരുത്ത് ലഭിക്കും.
എല്ലുപൊടിയില്‍ 20 ശതമാനം ഫോസ്ഫറസാണ് അടങ്ങിയിരിക്കുന്നത്. എട്ട് ശതമാനം ഫോസ്ഫറസ് വലിയ താമസമില്ലാതെ ചെടികള്‍ക്ക് കിട്ടുന്ന രൂപത്തിലും ബാക്കിയുളളതു വളരെ സാവധാനത്തില്‍ ലഭിക്കുന്ന വിധത്തിലുമാണ്.
രണ്ടാമത്തെ ഇനം നീരാവി കൊണ്ട് വേവിച്ച ശേഷം ഉണക്കിപൊടിച്ചെടുക്കുന്നതാണ്. ഇത്തരം എല്ലുപൊടിയില്‍ 22 ശതമാനം ഫോസ്ഫറസുണ്ട്. 16 ശതമാനം വലിയ താമസമില്ലാതെ ചെടികള്‍ക്കു ലഭിക്കും, ബാക്കി സാവധാനമേ കിട്ടൂ. 24 ശതമാനം നൈട്രജനാണ് എല്ലുപൊടിയിലുള്ളത്. ഇതും ചെടികള്‍ക്ക് സാവധാനമേ ലഭിക്കൂ.
അമ്ലത്വമുള്ള മണ്ണില്‍ എല്ലുപൊടിയിലുള്ള ഫോസ്ഫറസ് രാസപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട് ചെടികള്‍ക്ക് കിട്ടുന്ന രൂപത്തിലേക്ക് മാറുന്നതു കൊണ്ടു കേരളത്തിലെ മണ്ണില്‍ എല്ലുപൊടി നല്ല വളമാണ്. തുടക്കത്തില്‍ പ്രയോഗിച്ചാല്‍ മതി എന്നതാണ് എല്ലുപൊടിയുടെ പ്രധാന പ്രത്യേകത.
പ്രതികരിക്കാൻ ഇവിടെ എഴുതുക