സിനിമാലോകത്തെ ഒന്നടങ്കം കണ്ണീരിലാഴ്ത്തിയ വാർത്തയായിരുന്നു കന്നഡ സൂപ്പര്‍ താരം പുനീത് രാജ് കുമാറിന്റെ അപ്രതീക്ഷിത വിയോഗം. ഇതിനു പിന്നാലെയാണ് അദ്ദേഹം അഭിനയിച്ച നാച്ച്വർ ഡോക്യുമെൻറെറി ചിത്രം പ്രദര്‍ശനത്തിനൊരുങ്ങുന്നത്. ഗന്ധാഡഗുഡി എന്ന് പേരിട്ടിരിക്കുന്ന ഡോക്യുമെന്ററി അമോഘവർഷയാണ് സംവിധാനം ചെയ്തിരിക്കുന്നത്.
ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. ചന്ദന മരങ്ങളുടെ ക്ഷേത്രം എന്നാണ് ഗന്ധാഡഗുഡി എന്ന വാക്കിന്റെ അർത്ഥം. പുനീതിന്റെ പിതാവും കന്നഡ ചലച്ചിത്ര താരവുമായിരുന്ന ഡോ. രാജ്കുമാർ നായകനായി 1973 ൽ ഗന്ധാഡഗുഡി എന്ന പേരിൽ ഒരു ചിത്രവും പുറത്തിറങ്ങിയിരുന്നു. അതെ പേര് തന്നെയാണ് പുനീത് ഈ ചിത്രത്തിനും നൽകിയിരിക്കുന്നത്. വന്യജീവി ചലച്ചിത്ര സംവിധായകനായ അമോഘവർഷയും പുനീതും ഒന്നിച്ച ഗന്ധാഡഗുഡി പുനീതിന്റെ സ്വപ്ന പദ്ധതിയാണ് എന്നാണ് അണിയറപ്രവത്തകർ പറയുന്നത്.
കർണാടകയിലെ കാടുകൾ, ബീച്ചുകൾ, വെള്ളച്ചാട്ടങ്ങൾ തുടങ്ങിയവ ഈ ഡോക്യൂമെന്ററിയിൽ ഉൾപെടുത്തിയിട്ടുണ്ട്. കർണാടകയുടെ പ്രകൃതി സൗന്ദര്യം ഈ ചിത്രത്തിലൂടെ കാണാമെന്നാണ് ടീസറിൽ
നിന്ന് വ്യക്തമാകുന്നത്. ആരാധകരെ കാണാൻ അപ്പു എത്തിയതിന്റെ സന്തോഷം പറഞ്ഞറിയിക്കാൻ കഴിയില്ല. 1.20 മിനിറ്റ് ദൈർഘ്യമുളള ടീസർ അതി മനോഹരമായ കാഴ്ചയാണ് പ്രേക്ഷകർക്ക് സമ്മാനിച്ചത്.
അപ്പുവിന്റെ സ്വപ്നം, അവിശ്വസിനീയമായ യാത്ര, നമ്മുടെ നാടന്റെയും ഇതിഹാസത്തിന്റെയും ആഘോഷം എന്നാണ് ചിത്രത്തെക്കുറിച്ച് അമോഘവർഷ ട്വീറ്റ് ചെയ്തത്. ചിത്രം അടുത്തവർഷം തീയേറ്ററുകളിലെത്തുമെന്നാണ് പ്രതീക്ഷ. അശ്വിനി പുനീത് രാജ് കുമാറാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. അടുത്തവര്‍ഷം ചിത്രം തിയേറ്ററുകളിലെത്തുമെന്നാണ് പ്രതീക്ഷ. പ്രതീക് ഷെട്ടി ഛായാഗ്രഹണവും അജനീഷ് ലോക്നാഥ് സംഗീതവും നിർവ്വഹിക്കുന്നത്. സ്ഥിരം ആക്ഷൻ ചിത്രങ്ങളിൽ നിന്നും വ്യത്യസ്ഥമായാണ് അപ്പു എത്തുന്നത്. സന്തോഷത്തോടൊപ്പം ചിത്രം കാണാൻ അപ്പു ഇനി ഇല്ല എന്ന ദുഖവും ആരാധകരിൽ ഉണ്ട്.
നടന് പുനീത് രാജ്കുമാറിന്റെ വിയോഗം ഇപ്പോഴും വിശ്വസിക്കാനാവാത്ത അവസ്ഥയിലാണ് കുടുംബവും സഹപ്രവര്‍ത്തകരും ആരാധകരും. സിനിമകള്‍ക്കൊപ്പം അദ്ദേഹം ചെയ്തിട്ടുള്ള കാരുണ്യപ്രവര്ത്തനങ്ങളിലൂടെയുമാണ് പുനീതിനെ ആളുകള്‍ ഓര്‍ത്തുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ ഒക്ടോബര്‍ 29നാണ് ഹൃദയാഘാതം മൂലം പുനീത് അന്തരിക്കുന്നത്. ജെയിംസ് എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തീകരിക്കാനിരിക്കെയായിരുന്നു താരത്തിന്റെ അപ്രതീക്ഷിത വിയോഗം. ജിമ്മില്‍ വ്യായാമം ചെയ്യുന്നതിനിടെ നെഞ്ചുവേദന അനുഭവപ്പെടുകയും ആശുപത്രിയിലെത്തി രണ്ടു മണിക്കൂറിന് ശേഷം മരണത്തിന് കീഴടങ്ങുകയുമായിരുന്നു. മരണശേഷം അദ്ദേഹത്തിന്റെ കണ്ണുകള്‍ ദാനം ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക