തിരുവനന്തപുരം പാലോട് വനമേഖലയില്‍ അനധികൃത വൈഡൂര്യഖനനം നടന്നതിന് തെളിവുകള്‍. പാലോട് വനം റേഞ്ചിലെ മണച്ചാല വനത്തിനുള്ളില്‍ നിന്നുള്ള ചിത്രങ്ങള്‍ മനോരമ ന്യൂസിന് ലഭിച്ചു. അന്വേഷണം പുരോഗമിക്കുകയാമെന്നും കുറ്റവാളികളെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും വനംവകുപ്പ് അറിയിച്ചു.
പാലോട് വനത്തിനുള്ളിലെ മണച്ചാലയിലാണ് പാറ പൊട്ടിച്ചുള്ള ആഴത്തിലുള്ള കുഴികളും ഖനന ഉപകരണങ്ങളും കണ്ടെത്തിയത്. പാറകള്‍ അടരുകളായി ചെത്തി മാറ്റിയാണ് ആഴത്തില്‍ കുഴിച്ചിരിക്കുന്നത്. വൈഡ്യൂര്യ ഖനനമാണ് നടന്നതെന്നാണ് പ്രാഥമികകണ്ടെത്തല്.
ഈ മേഖലയിലാകെ വൈഡൂര്യം ഉള്‍പ്പെടെയുള്ള രത്നങ്ങളുടെ സാന്നിധ്യം പാറയടരുകളിലുണ്ട്. ഇത് തേടിയാണ് ഖനനം അറിയാവുന്നവർ കാട്ടിലേക്കെത്തിയത്. മരതകം, വജ്രം, മാണിക്യം എന്നിവയും തിരുവനന്തപുരം ജില്ലയുടെ വനമേഖലകളിവുണ്ടെന്നാണ് ജെമ്മോളജി വിദഗ്ധര്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക