മധ്യപ്രദേശിൽ കത്തോലിക്കാ സ്കൂൾ ബജ്രംഗ്ദൾ, വിഎച്ച്പി പ്രവർത്തകർ തകർത്തു. വിദിഷ ജില്ലയിലെ ഗഞ്ച് ബസോദ തഹ്സിലിലുള്ള സെന്റ് ജോസഫ് കത്തോലിക്കാ സ്കൂളാണ് ഇന്നലെ ഉച്ചയോടെ അക്രമികൾ തകർത്തത്.
8 വിദ്യാർഥികളെ സ്കൂൾ അധികൃതർ മതംമാറ്റിയെന്ന് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് ആക്രമണം ഉണ്ടായതെന്നാണ് റിപ്പോർട്ട്.
അക്രമാസക്തരായ പ്രവർത്തകർ ജയ് ശ്രീറാം വിളികളോടെ സ്കൂളിനകത്ത് കടക്കുകയും കണ്ണിൽകണ്ടെതെല്ലാം നശിപ്പിക്കുകയും ചെയ്തു. പന്ത്രണ്ടാം ക്ലാസ് പരീക്ഷ നടന്നുകൊണ്ടിരിക്കുന്ന സമയത്താണ് സ്കൂളിന് നേരെ ആക്രമണം ഉണ്ടായത്.
കല്ലുകളും ഇരുമ്പുവടികളുമായാണ് സംഘം ആക്രമണം നടത്തിയതെന്ന് സ്കൂൾ പ്രിൻസിപ്പൽ ആന്റണി തിനുങ്കൽ പറഞ്ഞു.
സംഭവവുമായി ബന്ധപ്പെട്ട് 4 പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. മറ്റു പ്രതികളെ കണ്ടെത്താൻ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചു വരികയാണ്.
അക്രമത്തിന് ഉത്തരവാദികളായവർക്കെതിരെ നടപടിയെടുക്കുമെന്നും, അതോടൊപ്പം തന്നെ ആരോപണ വിധേയമായ മതപരിവർത്തനത്തെക്കുറിച്ചും അന്വേഷണം ആരംഭിച്ചു കഴിഞ്ഞെന്ന് പോലീസ് അറിയിച്ചു.
അതേസമയം, സംഭവത്തെ തുടർന്ന് പ്രദേശത്തെ മറ്റ് മിഷനറി സ്കൂളുകളിലും സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക