ലാഹോർ: പാക്കിസ്ഥാനിൽ പഞ്ചാബ് പ്രവിശ്യയിൽ കടയിൽ മോഷണം നടത്തിയെന്ന് ആരോപിച്ച് ഒരു കൗമാരക്കാരി ഉൾപ്പെടെ നാല് സ്ത്രീകളെ ഒരു സംഘം ആളുകൾ വലിച്ചിഴച്ച് മർദിച്ചു. തിങ്കളാഴ്ച ലാഹോറിൽ നിന്ന് 180 കിലോമീറ്റർ അകലെയുള്ള ഫൈസലാബാദിലാണ് സംഭവം.
ഒരു കൗമാരക്കാരി ഉൾപ്പെടെയുള്ള നാല് സ്ത്രീകളെ വസ്ത്രങ്ങള്‍ ഉരിഞ്ഞുമാറ്റിയ ശേഷമാണ് മര്‍ദ്ദിച്ചത്.
നഗ്നത മറയ്ക്കാൻ ഒരു കഷണം തുണി നൽകണമെന്ന് ചുറ്റുമുള്ള ആളുകളോട് അഭ്യർത്ഥിക്കുന്നത് വീഡിയോയിൽ കാണാം, എന്നാൽ വടികൊണ്ട് മർദിച്ചു.
തങ്ങളെ പോകാൻ അനുവദിക്കണമെന്ന് സ്ത്രീകൾ കരഞ്ഞുകൊണ്ട് ജനങ്ങളോട് അഭ്യർത്ഥിച്ചെങ്കിലും ഫലമുണ്ടായില്ല. ഒരു മണിക്കൂറോളം അവരെ നഗ്നരായി തെരുവിൽ നിര്‍ത്തി. സംഭവത്തിന്റെ രണ്ട് വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലായതിനെ തുടർന്ന് പാകിസ്ഥാൻ പഞ്ചാബ് പോലീസ് നടപടിയെടുത്തു.
“ഈ നിർഭാഗ്യകരമായ സംഭവത്തിൽ അഞ്ച് പ്രധാന പ്രതികളെ ഞങ്ങൾ അറസ്റ്റ് ചെയ്തു,” പഞ്ചാബ് പോലീസ് വക്താവ് ചൊവ്വാഴ്ച ഒരു ട്വീറ്റിൽ പറഞ്ഞു. സംഭവത്തിൽ പോലീസ് അന്വേഷണം നടത്തി വരികയാണെന്നും ഇതിൽ ഉൾപ്പെട്ട എല്ലാവരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക