രാജസ്ഥാനിലെ അൽവാർ ജില്ലയിൽ നാല് വിദ്യാർത്ഥിനികളെ ബലാത്സംഗം ചെയ്ത ഒമ്പത് അധ്യാപകർക്കും പ്രിൻസിപ്പലിനും എതിരെ കേസെടുത്തു.
എന്തുകൊണ്ടാണ് സ്കൂളിൽ പോകാത്തതെന്ന് ഒരു പെണ്‍കുട്ടിയോട് പിതാവ് ചോദിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. ഒരു വർഷത്തിലേറെയായി സ്കൂൾ പ്രിൻസിപ്പലും മറ്റ് മൂന്ന് അധ്യാപകരും ചേർന്ന് തന്നെ കൂട്ടബലാത്സംഗം ചെയ്തതായി പത്താം ക്ലാസ് വിദ്യാർത്ഥിനി പരാതിപ്പെട്ടു.
രണ്ട് വനിതാ അധ്യാപികമാർ സംഭവത്തിന്റെ വീഡിയോ പകർത്തിയതായും അവർ ആരോപിച്ചു. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് വ്യത്യസ്ത കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പോലീസ് കേസ് അന്വേഷിക്കുന്നുണ്ടെന്നും മന്ദാന പോലീസ് സ്റ്റേഷൻ ഓഫീസർ മുകേഷ് യാദവ് പറഞ്ഞു.
പോലീസ് അന്വേഷണത്തിനിടെ ആറാം ക്ലാസിലും നാലാം ക്ലാസിലും മൂന്നാം ക്ലാസിലും പഠിക്കുന്ന മൂന്ന് കുട്ടികള്‍ കൂടി സമാന പരാതി ഉന്നയിച്ചു. സംഭവം ആരോടെങ്കിലും പറഞ്ഞാൽ കൊല്ലുമെന്ന് പ്രതികൾ ഭീഷണിപ്പെടുത്തിയതായും ഇരകൾ പറഞ്ഞു.
അന്വേഷണത്തിനൊടുവിൽ അൽവാറിലെ സർക്കാർ സ്കൂളിലെ പ്രിൻസിപ്പലിനും ഒമ്പത് അധ്യാപകർക്കും എതിരെ കേസെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക