മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് കൂടുന്നു. നിലവില്‍ ഒമ്പതു ഷട്ടറുകള്‍ തുറന്നിട്ടുണ്ട്. സെക്കന്‍ഡില്‍ 7141 ഘനയടി വെള്ളമാണ് പെരിയാറിലേക്ക് ഒഴുക്കുന്നത്. ജലനിരപ്പ് 141.85
അടിയില്‍ നില്‍ക്കവെ ഇന്ന് രാവിലെ മൂന്ന് ഘട്ടമായി എട്ട് ഷട്ടറുകള്‍ തുറന്നിരുന്നു .
അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് മഴ പെയ്തതിനെ തുടർന്നാണ് ഷട്ടറുകൾ വീണ്ടും തുറന്നത്. പതിവു
പോലെ ജലനിരപ്പ് 142 അടിയിലേക്ക് ക്രമീകരിക്കുകയാണ് തമിഴ്നാടിന്റെ ലക്ഷ്യം.
അതേസമയം തമിഴ്നാട് മുന്നറിയിപ്പില്ലാതെ വെള്ളം തുറന്നു വിടുന്നതില്‍ അടിയന്തര ഇടപെടലാവശ്യപ്പെട്ട്
കേരളം ഇന്ന് സുപ്രീം കോടതിയില്‍ ഇടക്കാല സത്യവാങ്മൂലം സമര്‍പ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക