ഇന്ത്യയിൽ ക്രിപ്റ്റോ കറന്‍സി കൈവശമുള്ളവര്‍ക്ക് ക്രിപ്റ്റോ ആസ്തി വെളിപ്പെടുത്തുന്നതിന് സമയം നീട്ടി നൽകുവാൻ ആലോചിക്കുന്നതായി കേന്ദ്രം. നിലവിൽ ക്രിപ്റ്റോ കറൻസിയെ ആസ്തിയായി കണക്കാക്കിക്കൊണ്ട് അവയുടെ ഇടപാടുകൾ നിയന്ത്രിക്കുന്നതിന് സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയെ ചുമതലപ്പെടുത്തുവാനാണ് തീരുമാനമെന്നും റിപ്പോർട്ടുണ്ട്. കറന്‍സിയുമായി ബന്ധപ്പെട്ട് പുതിയ നിയമങ്ങള്‍ വരാനിരിക്കുന്ന സാഹചര്യത്തിലാണ് കേന്ദ്രത്തിന്റെ ഇത്തരം നീക്കമെന്നും റിപ്പോർട്ടുണ്ട്.
കര്‍ഷക സമരം പിന്‍വലിക്കുന്നതില്‍ അന്തിമ തീരുമാനം ഇന്ന്, അഞ്ചിന നിർദേശങ്ങൾ മുന്നോട്ട് വച്ച് കേന്ദ്രം
ഇനി മുതൽ ക്രിപ്റ്റോ അസറ്റ് എന്ന വാക്കായിരിക്കും ക്രിപ്റ്റോ കറന്‍സികളെ ആസ്തി എന്ന നിലയില്‍ കണക്കാക്കുന്നതിനായി ഉപയോഗിക്കുക. ക്രിപ്റ്റോ ആസ്തികളില്‍ നിക്ഷേപിക്കുന്നതിന് മിനിമം പരിധി നിശ്ചയിക്കുന്നതും പരിഗണനയിലുണ്ട്. ഇത് ചെറുകിട നിക്ഷേപകരെ സംരക്ഷിക്കുന്നതിനായാണ് നടപ്പിലാക്കുന്നത്. അതേസമയം രാജ്യത്ത് ക്രിപ്റ്റോ കറന്‍സി പ്രോത്സാഹിപ്പിക്കുന്നതിനോ നിയമപരമായി അംഗീകരിക്കുന്നതിനോ ഉള്ള പദ്ധതികള്‍ സര്‍ക്കാരിനില്ലെന്ന് ധനമന്ത്രി പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക