ഇടുക്കി: പെരിയാറില്‍ ജലനിരപ്പ് ഉയരുന്നു. മൂന്നടിയോളം വെള്ളം ഉയര്‍ന്നതോടെ താഴ്ന്ന പ്രദേശങ്ങളിലേക്ക് വെളളം കയറിത്തുടങ്ങി
മഞ്ചുമല ആറ്റോരം കോളനിയില്‍ വീടിനുപരിസരത്തുവരെ വെള്ളമെത്തി. വികാസ് നഗറിലെ റോഡിലും വെള്ളംകയറി. വെള്ളം പെട്ടെന്ന് ഉയരുന്നതിനാല്‍ സാധനങ്ങള്‍ സുരക്ഷിതമായി മാറ്റുന്ന തിരക്കിലാണ് നാട്ടുകാര്‍.
മൂന്ന് ഘട്ടമായാണ് എട്ട് ഷട്ടറുകള്‍ രാവിലെ തുറന്നത്. 7141 ഘനയടി വെള്ളം പുറത്തേക്ക് ഒഴുക്കുന്നു. നിലവില്‍ അണക്കെട്ടിലെ ജലനിരപ്പ് 141.85 അടിയാണ്. 6231 ഘനയടി വെള്ളം ഡാമിലേക്ക് ഒഴുകിയെത്തുന്നതാണ് ജലനിരപ്പ് ഉയരാന്‍ കാരണം.
തമിഴ്നാട് മുന്നറിയിപ്പില്ലാതെ വെള്ളം തുറന്നു വിടുന്നതില്‍ അടിയന്തര ഇടപെടലാവശ്യപ്പെട്ട് കേരളം ഇന്ന് സുപ്രീം കോടതിയില്‍ ഇടക്കാല സത്യവാങ്മൂലം നല്‍കും. രാത്രി വെള്ളം തുറന്നുവിടുമ്പോഴുള്ള അപകടാവസ്ഥ കേടതിയെ ബോധിപ്പിക്കാനാണ് കേരളത്തിന്റെ ശ്രമം
പ്രതികരിക്കാൻ ഇവിടെ എഴുതുക