കഴിഞ്ഞ ദിവസമാണ് ഊട്ടിക്കടുത്ത് ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ട് സംയുക്ത സേനാ മേധാവി ബിപിന്‍ റാവത്തും ഭാര്യയും ഉൾപ്പെടെ 13 പേർ മരിച്ചത്. കുനൂരിലാണ് സംഭവം നടന്നത്. സൈനിക മേധാവിയ്ക്ക് ആദരാഞ്ജലികൾ അർപ്പിച്ച് നിരവധിപേരാണ് എത്തിയത്. അപകടത്തില്‍ വിടപറഞ്ഞ സംയുക്ത സേനാ മേധാവി ബിപിന്‍ റാവത്തിന്റെ സംസ്കാരം വെള്ളിയാഴ്ച നടക്കും. ഇന്ന് വൈകിട്ടോടെ അദ്ദേഹത്തിന്റെ മൃതദേഹം വെല്ലിങ്ഡണിലെ ആശുപത്രിയില്‍നിന്ന് വ്യോമസേനാ വിമാനത്തില്‍ ഡല്‍ഹിയിലെത്തിക്കും.
രാജ്യത്തെ ഭിക്ഷാടകരെ പുനരധിവസിപ്പിക്കും, പദ്ധതിയുമായി കേന്ദ്ര സർക്കാർ
വെള്ളിയാഴ്ച പതിനൊന്ന് മണി മുതൽ ഔദ്യോഗിക വസതിയില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. രണ്ട് മണിവരെയാണ് പൊതുദർശനം ഉണ്ടാകുക. പിന്നീട് കാമരാജ് മാര്‍ഗില്‍ നിന്നും വിലാപയാത്രായായി മൃതദേഹം ഡല്‍ഹി കന്റോണ്‍മെന്റിലെത്തിക്കും. തുടർന്ന്, ഡല്‍ഹി ബ്രാര്‍ സ്ക്വയറിൽ സംസ്കാരം നടക്കും. ബിപിന്‍ റാവത്തിന്റെ മരണത്തില്‍ ഉത്തരാഖണ്ഡ് സര്‍ക്കാര്‍ മൂന്ന് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക