മോഹൻലാൽ ചിത്രം മരയ്ക്കാർ, സുരേഷ് ഗോപി നായകനായെത്തിയ കാവൽ എന്നീ ചിത്രങ്ങൾക്കെതിരായി നടക്കുന്ന ഡീഗ്രേഡിങ്ങിനെതിരെ ബിജെപി നേതാവ് സന്ദീപ് വാര്യർ രംഗത്ത്. സിനിമകളെ താഴ്ത്തിക്കെട്ടുവാനുള്ള ശ്രമം മലയാള സിനിമയുടെ ചരിത്രത്തിൽ തന്നെ ഒരു കറുത്ത ഈടായി അവശേഷിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഡീഗ്രേഡിങ് നടക്കുകയാണെന്നും ഇതിനെതിരെ വിമർശനം രേഖപ്പെടുത്തിയും അദ്ദേഹം കുറിപ്പ് പങ്കുവച്ചിരുന്നു. തന്റെ ഫേസ്ബുക്കിലൂടെയാണ് അഭിപ്രായം രേഖപ്പെടുത്തിയിരിക്കുന്നത്.
മാറ്റിനി ഡയറക്ടേഴ്സ് ഹണ്ട്; രണ്ടാം റൗണ്ടിലെ പത്ത് സംവിധായകരെ പ്രഖ്യാപിച്ചു
ഈ രണ്ട് ചിത്രങ്ങളുടെയും ആദ്യത്തെ പ്രദർശനം കഴിഞ്ഞത് മുതൽ തന്നെ സിനിമകളെ തകർക്കുവാനുള്ള ശ്രമങ്ങൾ ആരംഭിച്ചിരുന്നു. ടെലിഗ്രാം വഴി ചിത്രങ്ങളുടെ വ്യാജ പതിപ്പുകൾ പ്രചരിച്ചതും താറടിച്ചു കാണിക്കലായിരുന്നു. മാത്രമല്ല, രാഷ്ട്രീയം പറഞ്ഞ് മോഹൻലാലിനെയും സുരേഷ് ഗോപിയെയും തരാം താഴ്ത്തുകയും ചെയ്തു. നടന്മാരെ എല്ലാം വിലയിരുത്തേണ്ടത് കലാകാരൻമാർ എന്ന നിലയിലായിരിക്കണം, മറ്റുള്ള രീതികൾ അപലപിക്കപ്പെടണം. വസ്തുതാപരമായ സിനിമാ വിമർശനങ്ങളാവാം. എന്നാൽ നല്ല സിനിമകളെയും തകർക്കാനുള്ള ബോധപൂർവമായ ശ്രമങ്ങൾ എതിർക്കപ്പെടണമെന്നും സന്ദീപ് വാര്യർ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക