മുല്ലപ്പെരിയാർ വിഷയത്തിൽ സുപ്രീകോടതിയിൽ അപേക്ഷ സമർപ്പിച്ച് കേരളം. യാതൊരു മുന്നറിയിപ്പും കൂടാതെ രാത്രികാലങ്ങളിൽ അണക്കെട്ടിൽ നിന്ന് വെള്ളം തുറന്നു വിടുന്ന തമിഴ്നാടിനെ വിലക്കണമെന്ന് അപേക്ഷയിൽ ആവശ്യപ്പെടുന്നു. അണക്കെട്ടിൽ നിന്ന് വെള്ളം തുറന്നു വിടുന്നത് സംബന്ധിച്ച് തീരുമാനിക്കുവാൻ പുതിയൊരു സമിതിയെ രൂപീകരിക്കേണ്ടതുണ്ടെന്നും ഈ സമിതിയിൽ രണ്ടു സംസ്ഥാനങ്ങളിലെയും അംഗങ്ങൾ ഉൾപ്പെടണമെന്നും കേരളം സമർപ്പിച്ച അപേക്ഷയിൽ പറയുന്നു.
ഉപയോക്താക്കൾക്ക് ആകർഷകമായ ഓഫറുകൾ നൽകാൻ ബിഎസ്എൻഎൽ, മറ്റ് കമ്പനികൾക്കിത് വെല്ലുവിളി..!
മുന്നറിയിപ്പില്ലാതെ മുല്ലപ്പെരിയാറില്‍ നിന്ന് രാത്രികാലങ്ങളില്‍ വെള്ളം ഒഴുക്കുന്നതിനെതിരെ ജനരോഷം ശക്തമായതോടെയാണ് കേരളം സുപ്രീംകോടതിയെ സമീപിക്കുവാൻ തീരുമാനിച്ചത്. വീടുകളില്‍ വെള്ളം കയറിയ ദുരിതകാഴ്ചയും അപേക്ഷയോടൊപ്പം ഉൾപ്പെടുത്തും. കേരളത്തിന്റെ ആശങ്ക തമിഴ്നാട് വകവയ്ക്കുന്നില്ലെന്നും പ്രതിസന്ധിക്ക് പരിഹാരം കാണണമെന്നും അപേക്ഷയിൽ ആവശ്യപ്പെടുന്നു. അപേക്ഷ സുപ്രീംകോടതി വെള്ളിയാഴ്ച പരിഗണിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക