ഊട്ടി: ജനറൽ ബിപിൻ റാവത്തും സംഘവും അപകടത്തിൽപ്പെട്ട ഹെലികോപ്റ്ററിന് മുൻപ് സാങ്കേതിക പ്രശ്നങ്ങൾ നേരിട്ടിട്ടില്ല, ഒടുവിൽ അറ്റകുറ്റപ്പണി നടത്തിയ ശേഷം 26 മണിക്കൂർ പറന്നു.
സേനാമേധാവികളുടെയെും ഭരണത്തലവൻമാരുടെയും സന്ദർശനത്തിന് ദിവസങ്ങൾ മുന്പ് ആ കോപ്റ്റർ ഡ്രൈ റിഹേഴ്സൽ നടത്തണം എന്നാണ് ചട്ടം. സഞ്ചാരപാതയും ,ലാൻഡിങ്ങും ഈ റിഹേഴ്സലിൽ പരിശോധിക്കും.
വിഐപിയുമായി പറക്കുന്ന അതേ പൈലറ്റ് തന്നെയാണ് റിഹേഴ്സലും നടത്തുന്നത്. തുടർന്ന് അവസാനവട്ട സാങ്കേതിക പരിശോധനകൾ നടത്തും.
അതു പൂർത്തിയായാൽ കോപ്റ്റർ സീൽ ചെയ്യും. വിഐപി എത്തുന്ന ദിവസം മാത്രമേ പിന്നീട് ഉപയോഗിക്കൂ. റാവത്തും സംഘവും പറന്ന കോപ്റ്ററും ഈ പരിശോധനകളെല്ലാം പൂർത്തിയാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക