മുല്ലപെരിയാറില്‍ നിന്ന് മുന്നറിയിപ്പില്ലാതെ വെള്ളമൊഴുക്കിവിട്ടതിനെ തുടര്‍ന്ന് വീടിനും വസ്തുവകകള്‍ക്കും നാശനഷ്ടം വന്നവര്‍ക്ക് തമിഴ്നാട് നഷ്ടപരിഹാരം നല്‍കണമെന്ന ആവശ്യത്തില്‍ നിന്ന് കേരളം അവസാന നിമിഷം മാറി.
ഇക്കാര്യം ഒഴിവാക്കിയാണ് സുപ്രീം കോടതിയില്‍ ഇടക്കാല സത്യവാങ്മൂലം സമര്‍പ്പിച്ചത്. സ്പില്‍വേയിലൂടെ വെള്ളം തുറന്നുവിടുന്നത് തീരുമാനിക്കാന്‍ കേരള– തമിഴ്നാട് സംയുക്തസമിതി രൂപീകരിക്കണമെന്ന ആവശ്യം മുന്നോട്ട് വെച്ചാല്മതി എന്നാണ് തീരുമാനം.
നവംബര്‍ മുപ്പതു മുല് ഒരാഴ്ചകാലത്തിനിടെ 12 തവണയാണ് തമിഴ്നാട് മുന്നറിയിപ്പില്ലാതെ മുല്ലപെരിയാറില്‍ നിന്ന് വെള്ളമൊഴുക്കിയത്. രാത്രി ഒരു മണിക്കും വെളുപ്പിന് അഞ്ചുമണിക്കും ഇടക്കാണ് വെള്ളം തുറന്നുവിട്ടത്.
ഇടുക്കിയിലെ വള്ളക്കടവു മുതൽ മ്ലാമല വരെയുള്ള പ്രദേശങ്ങളില്‍ വെള്ളം പൊങ്ങിയതോടെ നൂറുകണക്കിപേര് ദുരിതത്തിലായി. 71 വീടുകളിൽ വെള്ളം കയറിയതായി പീരുമേട് തഹസിൽദാര്‍ സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. വീട്ടു സാധനങ്ങള്‍ക്കും കെട്ടിടങ്ങള്‍ക്കും വ്യാപകമായി കേടുപാടുകളുണ്ടായിട്ടുണ്ട്.
ഇതു കണക്കിലെടുത്താണ് അർഹമായ നഷ്ടപരിഹാരം നൽകാൻ തമിഴ്നാടിനോട് ആവശ്യപ്പെന് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്. ഇക്കാര്യം ഇടക്കാല സത്യവാങ്മൂലത്തില്‍ ഉള്‍പ്പെടുത്തി, എന്നാല്‍ അവസാനനിമിഷം ഈ അവശ്യം പിന്‍വലിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക