സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളജുകളിൽ അത്യാഹിത വിഭാഗങ്ങൾ ബഹിഷ്കരിച്ചുള്ള പി ജി ഡോക്ടർമാരുടെ സമരം രണ്ടാം ദിവസത്തിലേയ്ക്ക് കടന്നു. വാർഡുകളിലും ഒ പികളിലും രോഗികൾ കടുത്ത ദുരിതത്തിലാണ്.
ജൂനിയർ ഡോക്ടർമാരുടെ നിയമനം വേഗത്തിലാക്കി പ്രതിസന്ധി മറികടക്കാനാണ് അധികൃതരുടെ ശ്രമം. ശമ്പള വർധന ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ആരോഗ്യ മന്ത്രി ചർച്ചയ്ക്ക് വിളിക്കണമെന്ന് ഡോക്ടർമാർ ആവശ്യപ്പെടുന്നു.
പ്രശ്നങ്ങൾ ചർച്ച നടത്തി പരിഹരിച്ചതാണെന്നും ഇനി ചർച്ചയ്ക്കില്ലെന്നുമാണ് സർക്കാർ നിലപാട്. ഒന്നാം വർഷ പി ജി അലോട്ട്മെൻറ് വൈകിയതോടെ കടുത്ത ജോലിഭാരമാണ് പി ജി ഡോക്ടർമാർ നേരിടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക