ഇടുക്കി: പരിപാലിക്കാന്‍ ആളെ കിട്ടാതായതോടെ അഞ്ച് ഏക്കർ ഭൂമിയിലെ കൃഷി വെട്ടിനശിപ്പിച്ച് ഒരു കർഷകന്. ഇടുക്കി മറയൂരിലെ കർഷകനായ വട്ടവയലില്‍ ബാബുവാണ് നഷ്ടങ്ങള്‍ സഹിക്കാനാകാതെ നെല്ക്കതിർ ഉള്‍പ്പെടെയുള്ള കൃഷി വെട്ടിക്കളഞ്ഞത്. വർഷം തോറും ബാബു കൃഷിയിറക്കിയിരുന്നത് ലക്ഷക്കണക്കിന് രൂപ മുടക്കിയാണ്. വന്യമൃഗ്യ ശല്യം കൊണ്ട് പൊറുതിമുട്ടിയപ്പോള്‍ രാത്രികാലങ്ങളിൽ ഉറങ്ങാതെ സ്വന്തം കൃഷിക്ക് വേണ്ടി കാവലിരുന്നു. എന്നാൽ കഷ്ടപ്പെട്ട് പരിപാലിച്ച കൃഷിയാണ് മറ്റുവഴികളില്ലാതെ ബാബുവിന് വെട്ടിക്കളയേണ്ടത് വന്നത്. നെല്‍കൃഷിക്ക് പുറമേ തക്കാളിയും, ക്യാബേജും വരെ വെട്ടിക്കളഞ്ഞവയിലുണ്ട്.
പച്ചക്കറികൾക്ക് പൊള്ളുന്ന വിലയുള്ള സമയമാണ് എന്നിട്ടും വിളവെടുക്കാന്‍ പോലും ഒരു ജോലിക്കാരനെ കിട്ടാനില്ല. ആയിരം ചുവട് തക്കാളി കൃഷി പാടെ കള കയറി നശിച്ചു. തൊഴിലുറപ്പ് പദ്ധതിയിലൂടെ സഹായം അഭ്യർഥിച്ചെങ്കിലും ഫലമുണ്ടായില്ല ഈ കർഷകന്. കൃഷി ഭവനില്‍ നിന്ന് സഹായം കിട്ടുന്നുണ്ടെങ്കിലും പ്രശ്നങ്ങള്‍ക്ക് പരിഹാരം അവിടെയുമില്ല. കടക്കെണി കാരണം ആത്മഹത്യാ വക്കിലെത്തിയതോടെയാണ് സ്വന്തം കൃഷി വെട്ടിനശിപ്പിക്കാന്‍ ബാബുവിന് മുതിരേണ്ടിവന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക