ആലപ്പുഴ: ആലപ്പുഴയിലെ ബിജെപി നേതാവിനെ ഞായറാഴ്ച അജ്ഞാതരായ അക്രമികൾ വെട്ടിക്കൊന്നു. ഇതേ ജില്ലയിൽ സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ (എസ്ഡിപിഐ) നേതാവ് ആക്രമിക്കപ്പെടുകയും പിന്നീട് കൊല്ലപ്പെടുകയും ചെയ്തതിന് തൊട്ടുപിന്നാലെയാണിത്.
രണ്ട് കൊലപാതകങ്ങളെ തുടർന്ന് ആലപ്പുഴ ജില്ലയിൽ രണ്ട് ദിവസത്തേക്ക് സിആർപിസി സെക്ഷൻ 144 പ്രകാരം നിരോധനാജ്ഞ ഏർപ്പെടുത്തി.
ബിജെപിയുടെ ഒബിസി മോർച്ച സെക്രട്ടറി രഞ്ജിത്ത് ശ്രീനിവാസനാണ് മരിച്ചത്. ഞായറാഴ്ച രാവിലെ ഒരു സംഘം ഇയാളുടെ വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
വീട്ടിലേക്ക് പോകുകയായിരുന്ന കെ.എസ്.ഷാൻ സഞ്ചരിച്ചിരുന്ന ബൈക്കിൽ കാർ ഇടിപ്പിച്ച ശേഷമാണ് ഷാനിനെ കൊലപ്പെടുത്തിയത്.ഇയാളെ കൊച്ചിയിലെ സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാവിലെയാണ് മരിച്ചത്.
കെഎസ് ഷാനെ കൊലപ്പെടുത്തിയത്ആർഎസ്എസ് ആണെന്ന് എസ്ഡിപിഐ പ്രസിഡന്റ് എംകെ ഫൈസി ആരോപിച്ചു.
ആലപ്പുഴയിലെ ദാരുണമായ കൊലപാതകങ്ങളെ മുഖ്യമന്ത്രി പിണറായി വിജയൻ അപലപിച്ചു . ആക്രമണത്തിന് പിന്നിൽ പ്രവർത്തിച്ചവരെ പോലീസ് ശക്തമായി നേരിടുമെന്നും അദ്ദേഹം പറഞ്ഞു.
“ഇത്തരം സങ്കുചിതവും മനുഷ്യത്വരഹിതവുമായ പ്രവൃത്തികൾ സംസ്ഥാനത്തിന് ദോഷകരമാണ്. കൊലപാതക സംഘങ്ങളെയും അവരുടെ വിദ്വേഷം നിറഞ്ഞ സമീപനത്തെയും ഒറ്റപ്പെടുത്തുകയും സമൂഹത്തിൽ നിന്ന് അകറ്റി നിർത്തുകയും വേണം,” അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക