ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ (ഐ.ഒ.സി.) റിഫൈനറിയില്‍ വന്‍തീപ്പിടിത്തം. പശ്ചിമ ബംഗാളിലെ ഹാല്‍ദിയയിലാണ് സംഭവം. മൂന്നുപേര്‍ മരിക്കുകയും നാല്‍പ്പതിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിൽ തീ നിയന്ത്രണവിധേയമായി.
പരിക്കേറ്റ 37 പേരെ കൊല്‍ക്കത്തയിലെ ആശുപത്രിയിലേക്ക് മാറ്റിയതായി മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു. ഷട്ട്ഡൗണുമായി ബന്ധപ്പെട്ട ജോലികള്‍ പുരോഗമിക്കുന്നതിനിടെയാണ് അപകടം. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി സംഭവത്തില്‍ ദുഃഖം രേഖപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക