മൂവാറ്റുപുഴ കിഴക്കമ്പലത്ത് അഥിതി തൊഴിലാളികൾ പോലീസിനെ ആക്രമിച്ച സംഭവത്തിൽ പ്രതികരണവുമായി സ്പീക്കർ എം.ബി രാജേഷ്. ഈ പ്രശ്നത്തിന്റെ പേരിൽ എല്ലാ തൊഴിലാളികളെയും വേട്ടയാടുന്ന അവസ്ഥയുണ്ടാകുന്ന സാഹചര്യമുണ്ടാകരുതെന്ന് അദ്ദേഹം പറഞ്ഞു. ക്രിമിനൽ പ്രവർത്തനങ്ങളെ അങ്ങനെ തന്നെ കണ്ടാൽ മതിയെന്നും എല്ലാ തൊഴിലാളികളെയും അത്തരത്തിൽ മുദ്ര കുത്തുന്ന രീതി ശരിയല്ലെന്നും സ്പീക്കർ വ്യക്തമാക്കി. കേരളത്തിൽ ആകെ 25 ലക്ഷത്തോളം അഥിതി തൊഴിലാളികളുണ്ട്. എല്ലാവരും അക്രമകാരികളല്ലല്ലോ. അദ്ദേഹം ചോദിച്ചു.
നിങ്ങള്‍ക്ക് മുപ്പത് കഴിഞ്ഞോ? ചര്‍മ്മത്തില്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം
ക്രിസ്മസ് കരോളിനെ ചൊല്ലിയാണ് കിറ്റക്സിലെ തൊഴിലാളികള്‍ തമ്മിൽ തർക്കമുണ്ടായത്. സംഭവത്തിൽ ഇടപെടാനെത്തിയ പോലീസിനെ തൊഴിലാളികൾ ആക്രമിക്കുകയായിരുന്നു. രണ്ട് പൊലീസ് വാഹനങ്ങളാണ് കുന്നത്ത്നാട് വച്ച് തല്ലി തകർത്തത്. സംഘര്‍ഷത്തില്‍ സിഐ ഉൾപ്പെടെ അഞ്ച് പോലീസുകാർക്ക് പരിക്കേറ്റിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക