സംസ്ഥാനത്ത് കുട്ടികൾക്കുള്ള വാക്സിനേഷൻ കെംദ്രത്തിന്റെ നിർദേശം വരുന്നതിതിനനുസരിച്ച് നടത്തുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. കുട്ടികൾക്ക് വാക്സിനേഷൻ നൽകുവാൻ കേരളം തയ്യാറായിരുന്നു. ഇക്കാര്യം കേന്ദ്രത്തോട് നേരത്തെ തന്നെ ആവശ്യപ്പെട്ടതാണെന്നും ആരോഗ്യമന്ത്രി പറഞ്ഞു. സംസ്ഥാനം പൂർണ്ണ സജ്ജമാണ്. ഇനി കേന്ദ്രം നൽകുന്ന മാർഗ നിർദ്ദേശത്തിനനുസരിച്ച് വാക്സിനേഷന് വേണ്ട എല്ലാ ക്രമീകരണവും നടത്തുമെന്നും മന്ത്രി പറഞ്ഞു. കുട്ടികൾക്ക് സുരക്ഷിതമായി വാക്സിൻ നൽകുവാനാണ് ആരോഗ്യ വകുപ്പിന്റെ ശ്രമം.
നിങ്ങള്‍ക്ക് മുപ്പത് കഴിഞ്ഞോ? ചര്‍മ്മത്തില്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം
മാത്രമല്ല, സംസ്ഥാനത്ത് പതിനെട്ട് വയസിന് മുകളിലുള്ളവരുടെ വാക്സിനേഷന് അന്തിമ ഘട്ടത്തിലാണെന്നും മന്ത്രി വ്യക്തമാക്കി. ജനുവരി മൂന്ന് മുതൽ കുട്ടികൾക്കുള്ള വാക്സിൻ നൽകി തുടങ്ങുമെന്ന് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി പറഞ്ഞിരുന്നു. പതിനഞ്ച് മുതൽ പതിനെട്ട് വയസ് വരെയുള്ളവർക്കാണ് ആദ്യഘട്ടത്തിൽ വാക്സിൻ നൽകുക. ജനുവരി 10 മുതല്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ബൂസ്റ്റര്‍ ഡോസ് വാക്സിനും നൽകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക