റിയാദ്: സൗദി അറേബ്യയില്‍(Saudi Arabia) കൂടുതല്‍ തൊഴില്‍ മേഖലകളില്‍ നിന്ന് വിദേശികള്‍ പുറത്താകും വിധം പുതിയ നിയമം നടപ്പാകുന്നു. മൂന്ന് തൊഴില്‍ മേഖലകള്‍ കൂടി സ്വദേശിവത്കരിക്കുന്ന(Saudization) നടപടി വ്യാഴാഴ്ച മുതല്‍ നടപ്പാകും. കസ്റ്റംസ് ക്ലിയറന്‍സ്, ഡ്രൈവിങ് സ്കൂള്‍, എന്‍ജിനീയറിങ്-ടെക്നിക്കല്‍ എന്നീ മേഖലകളിലെ ജോലികള്‍ ഏറെക്കുറെ പൂര്‍ണമായും സൗദികള്‍ക്കായി നിശ്ചയിച്ച നിയമമാണ് നടപ്പാകുന്നത്.
സ്വദേശിവത്ക്കരണം ഉയര്‍ത്തുന്നതിനായി നിരവധി പദ്ധതികളാണ് രാജ്യത്ത് നടപ്പാക്കി വരുന്നത്. ഈ വര്‍ഷത്തോടെ സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന സ്വദേശികളുടെ എണ്ണം വര്‍ധിച്ച് 19 ലക്ഷത്തിലെത്തിയതായി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയമാണ് വ്യക്തമാക്കിയിരിക്കുന്നത്. ആദ്യമായാണ് സ്വകാര്യ മേഖലയിലെ സൗദി തൊഴിലാളികളുടെ എണ്ണം ഇത്രയധികം വര്‍ധിക്കുന്നത്. കഫേകള്‍, റെസ്റ്റോന്റുകള്‍ എന്നിവക്ക് പുറമെ മെഡിസിന്, ഫാര്‍മസി, ദന്തചികിത്സ, എന്‍ജിനീയറിങ് പ്രൊഫഷനുകള്‍, അക്കൗണ്ടിങ് പ്രൊഫഷനുകള്‍ തുടങ്ങി നിരവധി മേഖലകളില്‍ നടന്ന സ്വദേശിവത്ക്കരണമാണ് ഈ ലക്ഷ്യം കൈവരിക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക