തുറിച്ചു നോക്കിയെന്ന് ആരോപിച്ച് യുവാവിനെ കൊലപ്പെടുത്തി. നാഗ്പൂരിലെ ഗദ്ദിഗോഡം പ്രദേശത്താണ് സംഭവം. 25 വയസുള്ള യുവാവാണ് കൊല്ലപ്പെട്ടത്. അനികേത് താംബെ എന്ന് യുവാവാണ് സംഭവത്തിൽ കൊല്ലപ്പെട്ടത്. രണ്ട് പേർ ചേർന്നാണ് യുവാവിനെ കൊലപ്പെടുത്തിയതെന്ന് പൊലീസ് വ്യക്തമാക്കി. ജയ് സോംകുവാര് (28), ഭൂഷണ് സോംകുവാര് (26) എന്നിവരാണ് യുവാവിനെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു.
ഒമിക്രോൺ ആശങ്ക വർധിക്കുന്നു; യുഎഇ സന്ദർശനം മാറ്റിവച്ച് പ്രധാനമന്ത്രി
പ്രതികളായ രണ്ട് പേരും അനികേത് താംബെയും തമ്മിൽ നേരത്തെ തന്നെ ശത്രുതയുണ്ടായിരുന്നു. ഇവർ കഴിഞ്ഞ ദിവസം തുറിച്ചു നോക്കി എന്ന ആരോപണത്തിൽ തർക്കിച്ചിരുന്നു. തുടർന്ന് ആയുധം എടുക്കുവാനായി പോകുകയും തിരികെ വന്ന് യുവാവിനെ കുത്തി കൊലപ്പെടുത്തുകയുമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക