ആലപ്പുഴ ജില്ലയിലുണ്ടായ രാഷ്ട്രീയ കൊലപാതകം കേരളം ജനതയെയാകെ ഞെട്ടിക്കുന്നതായിരുന്നു. ഈ കൊലപാതകങ്ങളിലൂടെ എസ്ഡിപിഐയും ബിജെപിയും ലക്ഷ്യമിട്ടത് വർഗീയ കലാപമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. പോലീസ് സമയത്ത് ഇടപെട്ടതുകൊണ്ടാണ് ആ ലക്ഷ്യം നടക്കാതെ പോയതെന്നും അദ്ദേഹം പറഞ്ഞു. അധികാരം കയ്യാളുന്ന ആർഎസ്എസ് ശ്രമിക്കുന്നത് സംസ്ഥാനത്തെ മതനിരപേക്ഷതയെ തകര്‍ക്കുവാനാണ്. പ്രധാന പൂജാരിയിലെ പോലെ പ്രധാനമന്ത്രിയും പ്രവർത്തിക്കുന്നെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
അജിത്ത് നായകനാകുന്ന ‘വലിമൈ’ ട്രെയ്ലര് പുറത്തുവിട്ടു
എസ്ഡിപിഐയും ആര്‍എസ്എസും വര്‍ഗീയത പറഞ്ഞ് ചാവേറുകളെ സൃഷ്ടിക്കുവാൻ ശ്രമിക്കുകയാണ്. ഇസ്ലാമിക മതമൗലിക വാദത്തെ പ്രോത്സാഹിപ്പിക്കുകയാണ് മുസ്ലിംലീഗ് ചെയ്യുന്നത്. ആർഎസ്എസിനെ സഹായിക്കുവാനാണ് ലീഗിന്റെ പ്രചാരണം. കാന്തപുരവും ജിഫ്രി തങ്ങളും ലീഗ് നിലപാട് അംഗീകരിക്കുന്നില്ലെന്ന് പറഞ്ഞ കോടിയേരി ജിഫ്രി തങ്ങളെ വധിക്കുമെന്ന് വരെ ഭീഷണി മുഴക്കുകയാണെന്നും കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക