ഇടുക്കി ഗവ.എൻജിനീയറിങ് കോളേജിൽ വിദ്യാർഥി കൊല്ലപ്പെട്ട സംഭവം കേരളത്തെയാകെ ഞെട്ടിച്ചിരുന്നു. കൊലപാതകത്തിൽ റിമാൻഡിലായ പ്രതികളുടെ കസ്റ്റഡി അപേക്ഷ ഇന്ന് സമർപ്പിക്കും. കോളജ് വിദ്യാർഥിയും എസ്എഫ്ഐ പ്രവർത്തകനുമായ ധീരജിന്റെ കൊലപാതകം ആസൂത്രതമാണെന്ന് നേരത്തെ തന്നെ സിപിഎം അറിയിച്ചിരുന്നു കേസിൽ പ്രതികളായ നിഖിൽ ,ജെറിൻ എന്നിവരെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ തെളിവുകൾ കണ്ടെത്തുവാനാണ് പോലീസ് ശ്രമിക്കുന്നത്.
സിപിഎം സമ്മേളനത്തോടനുബന്ധിച്ച് നടത്തിയ മെഗാ തിരുവാതിരക്കെതിരെ പൊലീസ് കേസെടുത്തു
എന്നാൽ കൊലപാതകത്തിനായി ഉപയോഗിച്ച കത്തി ഇതുവരെ കണ്ടെത്തുവാൻ സാധിച്ചിട്ടില്ല. ധീരജുമായി വാഹനം കടന്നു പോയപ്പോഴാണ് താൻ കത്തിക്കുത്ത് നടന്നത് അറിഞ്ഞതെന്നായിരുന്നു ജെറിന്റെ വാദം. കണ്ടാൽ തിരിച്ചറിയുന്ന നാലുപേർ ഉൾപ്പെടെയുള്ള ആറ് പേരാണ് പ്രതിപട്ടികയിലുള്ളത്. നാലുപേർ ഒളിവിലാണ്. പോലീസ് ഇവർക്കായുള്ള തെരച്ചിൽ ശക്തമാക്കിയിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ ആളുകളെ ഇന്ന് ചോദ്യം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക