ഒമാനില്‍ ബൂസ്റ്റര്‍ ഡോസായി ആസ്ട്രസെനിക വാക്സിൻ ഉപയോഗിക്കാൻ ആരോഗ്യ മന്ത്രാലയത്തിന്റെ അനുമതി. കഴിഞ്ഞ ദിവസമാണ് ആരോഗ്യമന്ത്രാലയം ഇതിന് അനുമതി നല്‍കിയത്.
മുമ്പ് ആസ്ട്രസെനിക വാക്സിന്റെ തന്നെ രണ്ട് ഡോസുകള്‍ പൂര്‍ത്തിയാക്കിയവര്‍ക്ക് താത്പര്യമുണ്ടെങ്കില്‍ ബൂസ്റ്റര്‍ ഡോസായും ആസ്ട്രസെനിക വാക്സിന് തന്നെ സ്വീകരിക്കാമെന്നാണ് പുതിയ അറിയിപ്പ്.
രണ്ടു ഡോസ് വാക്സിൻ എടുത്ത് മൂന്നു മാസം കഴിഞ്ഞവർക്കാണ് നിലവില്‍ ഒമാനില്‍ ബൂസ്റ്റര്‍ ഡോസ് നല്‍കുന്നത്. നിലവിൽ ഫൈസര്‍ വാക്സിനാണ് ഒമാനില്‍ ബൂസ്റ്റര്‍ ഡോസായി നല്കി വന്നിരുന്നത്.
എന്നാൽ രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കുന്ന പശ്ചാത്തലത്തില്‍ 18 വയസിന് മുകളില്‍ പ്രായമുള്ള വിദേശികളും സ്വദേശികളും എത്രയും വേഗം ബൂസ്റ്റർ ഡോസ് സ്വീകരിക്കണമെന്നും ഒമാന്‍ സുപ്രീം കമ്മിറ്റി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക