മലപ്പുറം: തിരൂരിൽ മൂന്ന് വയസുകാരന്റെ മരണം രണ്ടാനച്ഛന്റെ ദിവസങ്ങള്‍ നീണ്ട ക്രൂരമർദ്ദനത്തെ തുടർന്നെന്ന് പൊലീസ്.
ഷെയ്ക്ക് സിറാജാണ് രണ്ടാനച്ഛന്റെ മർദ്ദനത്താൽ കൊല്ലപ്പെട്ടത്. രണ്ടാനച്ഛൻ പശ്ചിമ ബംഗാള്‍ സ്വദേശി അര്മാൻ മൂന്ന് ദിവസം കുഞ്ഞിനെ തുടര്‍ച്ചയായി മര്‍ദ്ദിച്ചെന്ന് അമ്മ മുംതാസ് ബീവി ചോദ്യം ചെയ്യലില്‍ പൊലീസിനോട് സമ്മതിച്ചു.
ക്രൂര മർദ്ദനമാണ് കുട്ടിയുടെ മരണ കാരണമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ ഇന്നലെ തന്നെ വ്യക്തമായിരുന്നു. ഹൃദയം, വൃക്ക, തലച്ചോറടക്കം ആന്തരികാവയവങ്ങളില്‍ ചതവും മുറിവുകളും പോസ്റ്റുമോര്‍ട്ടത്തില്‍ കണ്ടെത്തിയിരുന്നു.
കുട്ടിയെ ഇയാള്‍ തീപ്പൊള്ളലേൽപ്പിച്ചിരുന്നുവെന്നും പൊലീസ് പറഞ്ഞു. അമ്മ മുംതാസ് ബീവിയെ വിശദമായി ചോദ്യം ചെയ്തതോടെയാണ് കുഞ്ഞിന് നേരിടേണ്ടി വന്ന കൊടും ക്രൂരത പുറത്തുവന്നത്.
കുഞ്ഞിന് വീഴ്ച്ചയിലാണ് പരിക്കേറ്റതെന്ന് പറഞ്ഞ് ഭര്‍ത്താവ് അര്‍മാനെ രക്ഷിക്കാൻ മുംതാസ് ബീവി ശ്രമിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക