ന്യൂഡൽഹി: അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള റാലികൾക്കും റോഡ്ഷോകൾക്കുമുള്ള നിരോധനം കൊവിഡ് കേസുകൾ ഭയാനകമാംവിധം വർദ്ധിച്ചതിനാൽ ജനുവരി 22 വരെ നീട്ടിയതായി തിരഞ്ഞെടുപ്പ് കമ്മീഷൻ ശനിയാഴ്ച അറിയിച്ചു.
300 പേരുടെ പരിധി, ഹാളിന്റെ ശേഷിയുടെ 50 ശതമാനം അല്ലെങ്കിൽ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിശ്ചയിച്ച പരിധി എന്നിവയ്ക്ക് വിധേയമായി ഇൻഡോർ രാഷ്ട്രീയ മീറ്റിംഗുകൾ അനുവദിക്കും.
സാമൂഹിക അകലം പാലിക്കുന്നതും മാസ്കുകളുടെ ഉപയോഗവും ഉൾപ്പെടുന്ന നിയമങ്ങൾ നടപ്പിലാക്കുന്നതിനുള്ള ഉത്തരവാദിത്തം രാഷ്ട്രീയ പാർട്ടികൾ വഹിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക