മനില: ചൈനയ്ക്ക് കനത്ത തിരിച്ചടി. ലോകത്തിലെ ഏറ്റവും വേഗതയേറിയ സൂപ്പർസോണിക് ക്രൂയിസ് മിസൈൽ ബ്രഹ്മോസ് ഇന്ത്യയുമായി വാങ്ങാൻ തെക്ക് കിഴക്കൻ ഏഷ്യൻ രാജ്യമായ ഫിലിപ്പീൻസ് അനുമതി നൽകി.
ഈ മിസൈൽ ഇടപാട് ഏകദേശം 374.9 മില്യൺ ഡോളറാണ്. ഇതുമായി ബന്ധപ്പെട്ട് ഇരു രാജ്യങ്ങളും തമ്മിൽ ഉടൻ കരാർ ഒപ്പിടും.
ബ്രഹ്മോസ് മിസൈലിന്റെ ആദ്യ വിദേശ ഓർഡറാണിത്. രസകരമെന്നു പറയട്ടെ ഫിലിപ്പീൻസ് യുഎസിന്റെ സഖ്യകക്ഷിയാണ്. എന്നാൽ ചൈനയ്ക്കെതിരായ സൈനിക സജ്ജീകരണത്തിനായി ഇന്ത്യയും റഷ്യയും സംയുക്തമായി നിർമ്മിച്ച ബ്രഹ്മോസ് മിസൈലുകളെയാണ് അവർ ആശ്രയിക്കുന്നത്.
ചൈനയുടെ മറ്റൊരു അയൽരാജ്യമായ വിയറ്റ്നാമും ഉടൻ തന്നെ ഇന്ത്യയുമായി ബ്രഹ്മോസ് മിസൈൽ കരാറിൽ ഏർപ്പെടുമെന്നാണ് കരുതുന്നത്. ഈ മിസൈൽ ഇടപാടുമായി ബന്ധപ്പെട്ട് ഇരുരാജ്യങ്ങളും തമ്മിൽ ചർച്ചകൾ നടന്നുവരികയാണ്.
ഇന്തോനേഷ്യയും നിരവധി ഗൾഫ് രാജ്യങ്ങളും മിസൈൽ വാങ്ങാൻ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്. സൂപ്പർസോണിക് ക്രൂയിസ് മിസൈലുകൾ നിർമ്മിക്കുന്ന ഇന്തോ-റഷ്യൻ സംയുക്ത സംരംഭമാണ് ബ്രഹ്മോസ് എയ്റോസ്പേസ്. അന്തർവാഹിനികളിൽ നിന്നോ കപ്പലുകളിൽ നിന്നോ വിമാനത്തിൽ നിന്നോ കരയിൽ നിന്നോ ഇത് വിക്ഷേപിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക