ദില്ലി: ഉത്തരാഖണ്ഡിൽ മറുകണ്ടം ചാടാനൊരുങ്ങുന്ന നേതാക്കൾക്കെതിരെ കടുത്ത നടപടിയെടുത്ത് കോൺഗ്രസ് പാർട്ടി. ഇതിന്റെ ഭാഗമായി കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേരാനിരുന്ന മഹിളാ കോൺഗ്രസ് അധ്യക്ഷ സരിത ആര്യയെ കോൺഗ്രസ് പുറത്താക്കി.
നൈനിറ്റാൾ സീറ്റ് നൽകാതിരുന്നതിനാൽ സരിത ആര്യ പാർട്ടിയുമായി ഇടഞ്ഞിരുന്നു. അതേസമയം, ഇന്നലെ ഉത്തരാഖണ്ഡ് മന്ത്രി ഹരക് സിംഗ് റാവത്തിനെ മന്ത്രി സ്ഥാനത്തു നിന്നും മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി പുറത്താക്കിയിരുന്നു.
ഹരക് സിംഗ് കോൺഗ്രസിൽ ചേരുമെന്ന റിപ്പോർട്ടുകൾക്കിടയിലായിരുന്നു നടപടി. ബിജെപി 6 വർഷത്തേക്ക് ഹരക് സിംഗിനെ നീക്കി. ഹരക് സിംഗുമായുള്ള പ്രശ്നം പരിഹരിക്കാൻ ബിജെപി ഡിസംബറിൽ ചർച്ച നടത്തിയെങ്കിലും വിജയിച്ചിരുന്നില്ല.
യുപിയിൽ ബിജെപി മന്ത്രിമാർ കൂറുമാറി സമാജ്വാദി പാർട്ടിയിൽ ചേർന്നത് ക്ഷീണമായിരിക്കെയാണ് ഉത്തരാഖണ്ഡിലും തിരിച്ചടിയുണ്ടാകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക