ബംഗളൂരു:കർണാടകയിലെ ബെലഗാവി ജില്ലയിലെ രാംദുർഗ് താലൂക്കിലെ സലാഹള്ളി പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ പരിധിയിൽ മൂന്ന് കുട്ടികൾ മരിച്ച സംഭവത്തിൽ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ സമഗ്രമായ അന്വേഷണ റിപ്പോർട്ട് തേടി.
ജനുവരി 17 തിങ്കളാഴ്ച മീസിൽസ്-റുബെല്ല വാക്സിൻ നൽകിയതിനെ തുടർന്ന് ജില്ലയിലെ രണ്ട് ഗ്രാമങ്ങളിലായി മൂന്ന് കുഞ്ഞുങ്ങൾ മരിച്ചു. ഇവർക്കു 10-15 മാസങ്ങൾ പ്രായമുണ്ട്. അണുവിമുക്തമാക്കാത്ത സിറിഞ്ചുകൾ മൂലമാണ് അണുബാധയുണ്ടായതെന്ന് അധികൃതർ സംശയിക്കുന്നു.
കുറ്റക്കാരായ നഴ്സിങ് ജീവനക്കാർക്കെതിരെ അന്വേഷണത്തിന് ഉത്തരവിടുകയും ആവശ്യമായ അച്ചടക്ക നടപടി സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്.
സംഭവത്തിൽ മുഖ്യമന്ത്രി ഡെപ്യൂട്ടി കമ്മീഷണറോട് (ഡിസി) വിശദമായ റിപ്പോർട്ട് തേടിയിട്ടുണ്ട്. ബെലഗാവി ഡിസിയുമായി ഫോണിൽ സംസാരിച്ച ബൊമ്മൈ കേസിൽ സമഗ്രമായ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.
ജനുവരി 11, 12 തീയതികളിൽ രണ്ട് ഗ്രാമങ്ങളിൽ നിന്നും 20 ലധികം കുട്ടികൾ വാക്സിൻ സ്വീകരിച്ചു, ഒരേ ദിവസം രണ്ട് ശിശുക്കൾ മരിച്ചതായി പറയുമ്പോൾ ബെലഗാവി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ (ബിംസ്) ശനിയാഴ്ച ഒരു കുഞ്ഞി കൂടി മരിച്ചുവെന്ന് അധികൃതർ പറഞ്ഞു.
ആശുപത്രിയിൽ പ്രവേശിപ്പിച്ച മറ്റ് രണ്ട് കുട്ടികൾ സുഖം പ്രാപിച്ചുവരികയാണെന്നും അവർ കൂട്ടിച്ചേർത്തു. വാക്സിന്റെ സാമ്പിളുകൾ സെൻട്രൽ വാക്സിൻ യൂണിറ്റിലേക്ക് അയച്ചിട്ടുണ്ടെന്നും ഇരകളുടെ മൂത്രം, മലം, ആന്തരാവയവങ്ങൾ എന്നിവയുടെ സാമ്പിളുകൾ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക